മുംബൈ: ശിവസേന(ഉദ്ദവ് താക്കറെ വിഭാഗം) നേതാവ് വെടിയേറ്റു മരിച്ചു. ശിവസേന മുൻ എം.എൽ.എ വിനോദ് ഗൊസാല്ക്കറുടെ മകനും മുൻ നഗരസഭാ കൗൺസിലറുമായ അഭിഷേക് ഗൊസാല്ക്കറാണു കൊല്ലപ്പെട്ടത്. മുംബൈയിലെ ദഹിസാറിൽ ഫേസ്ബുക്ക് ലൈവിനിടെയാണു സംഭവം.
രാത്രി മൗറിസ് നൊറോണ എന്നയാൾക്കൊപ്പം ഫേസ്ബുക്കിൽ ലൈവ് ചെയ്യുകയായിരുന്നു അഭിഷേക്. ഇതിനിടെ ലൈവിൽനിന്നു മാറിയ മൗറിസ് ഇദ്ദേഹത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നു തവണ നിറയൊഴിച്ചതായാണ് റിപ്പോർട്ട്. പിന്നീട് അയാള് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.
ബോറിവാളി സ്വദേശിയായ മൗറിസ് സാമൂഹിക പ്രവർത്തകനാണെന്നാണു വിവരം. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മോഹവുമായി നടക്കുകയായിരുന്നു ഇയാളെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക