ഫുട്ബോൾ കളത്തിൽ പുത്തൻ പരിഷ്കാരത്തിന് തയ്യാറാവുകയാണ് ഫിഫ. ഫുട്ബോളിൽ നിലവിലുള്ള മഞ്ഞ, ചുവപ്പ് കാർഡുകൾക്ക് പുറമേ നീലകാർഡ് കൂടി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘടന.
മഞ്ഞ, ചുവപ്പ് കാർഡുകളിൽ നിന്ന് വ്യത്യസ്തമായി ഫൗളുകൾക്ക് കളിക്കാരെ പത്തോ പതിനഞ്ചോ മിനിറ്റ് സമയത്തേക്ക് പുറത്തിരുത്താനാണ് നീലകാർഡ് ഉപയോഗിക്കാൻ ഒരുങ്ങുന്നത്. നിശ്ചിത സമയം അവസാനിച്ച ശേഷം കളിക്കാരന് കളിക്കളത്തിൽ മടങ്ങിയെത്താൻ സാധിക്കും. ഇത്തരത്തിൽ നിശ്ചിത സമയത്തേക്ക് കളിക്കാരെ കളിക്കളത്തിന് പുറത്തുനിർത്തുന്നത് നിലവിൽ റഗ്ബിയിലും ഐസ് ഹോക്കിയിലും എല്ലാം പിന്തുടരുന്നുണ്ട്.
രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ സമിതികളുടെ യോഗത്തിൽ നീല കാർഡ് കളിക്കളത്തിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കാനാണ് ഫിഫ ലക്ഷ്യമിടുന്നത്. താഴെത്തട്ടിലെ ടൂർണമെന്റ്കളിൽ പരീക്ഷണം നടത്തി പിന്നീട് പ്രധാന വേദികളിൽ പ്രയോഗിക്കുന്നത് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക