തിരുവനന്തപുരം: സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് വെളിപ്പെടുത്തി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പത്ത് വർഷമായി സബ്സിഡി വില കൂട്ടിയിട്ടില്ല. വിപണി വിലയെക്കാൾ 35% വില കുറച്ച് സാധനങ്ങൾ വിൽക്കാനാണ് പുതിയ തീരുമാനം. അഞ്ച് വർഷമായിട്ടും വിലയിൽ വ്യത്യാസം കൊണ്ടുവന്നിട്ടില്ല. മൂന്ന് മാസത്തിലൊരിക്കൽ വില പരിശോധിക്കുമെന്നും വിലയിൽ വന്ന മാറ്റം സബ്സിഡി സാധനങ്ങളുടെ വിലയിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. വിപണി വില അനുസരിച്ച് വിലയിൽ വ്യത്യാസം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക