മലപ്പുറം: താനൂർ താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണ സംഘം വീണ്ടും മലപ്പുറത്തെത്തി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി മരിച്ച താമിർ ജിഫ്രിയുടെ വീട്ടിൽ എത്തിയ സി.ബി.ഐ സംഘം മാതാവിന്റെ മൊഴി രേഖപ്പെടുത്തി.
കേസിൽ കാലതാമസം ഉണ്ടാകുന്നതിൽ കുടുംബം അന്വേഷണസംഘത്തോട് അതൃപ്തി അറിയിച്ചു. എന്നാൽ, രാസ പരിശോധന ഫലങ്ങൾ ഉൾപ്പെടെയുള്ളവ ലഭിക്കുന്നതോടെ ആവശ്യമായ തുടർനടപടി ഉണ്ടാകുമെന്ന് അന്വേഷണസംഘം കുടുംബത്തിന് ഉറപ്പുനൽകി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയ ഫോറൻസിക് സർജന്റെ മൊഴിയും രേഖപ്പെടുത്തി. അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചാണ് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കറിന്റെ മൊഴിയെടുത്തത്. ഫോറൻസിക് സർജനൊപ്പം ഉണ്ടായിരുന്ന മറ്റു ഡോക്ടർമാരുടെയും മൊഴികൾ സി.ബി.ഐ സംഘം രേഖപ്പെടുത്തി. താമിർ ജിഫ്രിയുടെ മരണത്തിന് പൊലീസ് മർദ്ദനം കാരണമായി എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസിൽ ഏറെ നിർണായകമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക