കാർ ഓടിക്കുന്നതിന് ഇനി ലൈസൻസ് എടുക്കുന്നത് അത്ര എളുപ്പമാകില്ല. എച്ച് എടുക്കുന്നതോടൊപ്പം മറ്റ് ചില നിബന്ധനകൾ കൂടി വരുന്ന മെയ് മാസം മുതൽ ലൈസൻസ് എടുക്കുന്നതിന് ഏർപ്പെടുത്താനാണ് തീരുമാനം. ലൈസൻസ് എടുക്കണമെങ്കിൽ ഇറക്കവും കയറ്റവും റിവേഴ്സും പാർക്കിംഗ് എല്ലാം നല്ല രീതിയിൽ ചെയ്ത കാണിക്കണമെന്ന് ചുരുക്കം.
ലൈസൻസ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടുകളിൽ എച്ച് എടുക്കുന്നതിന് വേണ്ട സൗകര്യം ഒരുക്കുന്നതിനു പുറമേ സമാന്തര പാർക്കിംഗ്, ആംഗുലാർ പാർക്കിംഗ് എന്നിവയടക്കം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ ഇവ ഒരുക്കേണ്ടത് ഡ്രൈവിംഗ് സ്കൂളുകൾ ആണോ സർക്കാരാണ് എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ പരിഷ്കാരങ്ങൾ വരുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ യോഗം വിളിച്ചുചേർത്ത് പരിശോധന കേന്ദ്രങ്ങൾ സജ്ജമാക്കാൻ നിർദ്ദേശം നൽകിയിരുന്നു എങ്കിലും ചിലർ സമ്മതിച്ചിരുന്നില്ല. പുതിയ പരിഷ്കാരങ്ങൾക്കനുസൃതമായി സൗകര്യങ്ങൾ ഒരുക്കുന്നതിന് 5 ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പറയുന്നത്.
86 ഡ്രൈവിംഗ് പരിശോധന കേന്ദ്രങ്ങൾ ഉള്ള സംസ്ഥാനത്തെ പത്തെണ്ണം മാത്രമാണ് മോട്ടോർ വാഹന വകുപ്പിന് സ്വന്തമായിട്ടുള്ളത്. ബാക്കി പൊതു സ്ഥലങ്ങളാണ് ഉപയോഗിക്കുന്നത്. ആയതിനാൽ തന്നെ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന് പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക