കല്‍പ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ. കമ്പനിപ്പുഴ കടന്നാണ് ആന പെരിക്കല്ലൂരിൽ എത്തിയത്. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി.
ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യാറായി നില്‍ക്കുകയാണ്. ആനയെവിടെയെന്ന് കൃത്യമായി സ്പോട്ട് ചെയ്താല്‍ മാത്രമെ വനംവകുപ്പിന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ. ആന ജനവാസ മേഖലയായതിനാല്‍ ദൗത്യം വളരെ ദുഷ്കരമായിരിക്കും.
കഴിഞ്ഞ രണ്ട് ദിവസമായി കർണാടക വനമേഖലയിലായിരുന്നു ആന ഉണ്ടായിരുന്നത്. ആന വീണ്ടും കേരള അതിർത്തിയിൽ പ്രവേശിച്ചിരിക്കുകയാണ്. ബേലൂർ മോഴ പെരിക്കല്ലൂരിൽ ഉണ്ടെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം. കമ്പനിപ്പുഴ നീന്തി കടന്നാണ് ആന പെരിക്കല്ലൂരിൽ എത്തിയത്. ബൈരക്കുപ്പ ഭാഗത്തെ ഒരു തെങ്ങിൻ തോപ്പിലാണ് ആന തമ്പടിച്ചിരിക്കുന്നത്.
നിരവധി ആളുകളും കർഷകരും താമസിക്കുന്ന പ്രദേശമാണ് ഇവിടം. അതിരാവിലെ തന്നെ കർഷകർ പാടശേഖരങ്ങളിലേക്ക് കാർഷികവൃത്തിക്കായി പോകാറുണ്ട്. ആനയുടെ സാന്നിധ്യം മനസ്സിലാക്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള നടപടികളാണ് വനം വകുപ്പ് സ്വീകരിച്ചു വരുന്നത്.
ബേലൂർ മോഴ കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കർണാടക കാടുകളിലായിരുന്നു. കേരള അതിർത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗർഹോള വനത്തിലാണ്. ഇക്കാരണത്താൽ മയക്കുടി ദൗത്യം നിലച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക