തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തലക്ഷങ്ങൾ ദേവീ സന്നിധിയിൽ. തലസ്ഥാനനഗരിയുടെ വിവിധ ഭാഗങ്ങളിലായി പൊങ്കാല അടുപ്പുകൾ നിരന്നു തുടങ്ങി. പൊങ്കാലയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നത് ഉൾപ്പെടെ തിരക്കിലാണ് നഗരം.
ഇനി രണ്ട് നാൾ മാത്രമാണ് പൊങ്കാല അർപ്പിക്കുവാനുള്ളത്. ഉത്സവം ആരംഭിച്ച് ഒമ്പതാം ദിനമാണ് പൊങ്കാല മഹോത്സവം. ഫെബ്രുവരി 15-ഞായറാഴ്ച ഭക്തജനങ്ങൾ ദേവിക്കായി പൊങ്കാല നിവേദിക്കും. നഗരത്തിൽ വിവിധയിടങ്ങളിലായി പേരെഴുതി പൊങ്കാല അടുപ്പുകൾക്ക് ഇടം നേടി കഴിഞ്ഞിരിക്കുകയാണ് നിരവധി ഭക്തർ.
പൊങ്കാലയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച രാവിലെ 10.30-നാണ് ആറ്റുകാൽ പൊങ്കാല. 2.30-നാണ് പൊങ്കാല നിവേദ്യം നടക്കുന്നത്.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പൊങ്കാലയുടെ തലേദിവസം മുതല്‍ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങിപ്പോകുന്നതുവരെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കും. എന്തെങ്കിലും ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിനാണ് ഏകോപന ചുമതല. വിവിധ ടീമുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനായി തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തിച്ചു വരുന്നു.
ഫെബ്രുവരി 26 വരെ ഈ കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം തുടരും. ഇതിന് പുറമെ പൊങ്കാല ദിവസമായ ഫെബ്രുവരി 25ന് ക്ഷേത്രപരിസരത്ത് ഒരു മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക