സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകളുടെ കാല പരിധി വർദ്ധിപ്പിച്ചു. നേരത്തെ 15 വർഷമായിരുന്ന കാലപരിധി 22 വർഷമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. നിയമം പ്രാബല്യത്തിൽ വന്നതോടെ 22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾക്ക് 22 വർഷത്തിനു ശേഷവും സർവീസ് നടത്താൻ സാധിക്കും.
ഇരുപത്തിരണ്ട് വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾക്ക് ഇലക്ട്രിക്കലായും എൽ പി ജി ആയും സിഎൻജി ആയും മാറ്റിയാൽ മാത്രം സർവീസ് നടത്താൻ സാധിക്കും. ഇതിന് 1- 1- 2024 മുതൽ പ്രാബല്യം ലഭിക്കും. ഇത് സംബന്ധിച്ച പുതിയ ഉത്തരവാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
നേരത്തെ 2020 നവംബർ മാസത്തിലാണ് ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 15 വർഷമായി പരിമിതപ്പെടുത്തിയത്. കേരള മോട്ടോർ വാഹന ചട്ടം 292(എ ) ഭേദഗതി പ്രകാരം 2020 നവംബർ മാസം പുറപ്പെടുവിച്ച ഉത്തരവിന്റെ ഫലമായി നിരവധി ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ജീവിതോപാധി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവുകയും 2022 ൽ ഈ കാലാവധി രണ്ടുവർഷം കൂടി നീട്ടി നൽകാൻ ഉത്തരവിടുകയും ചെയ്തു.
22 വർഷമാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾക്ക് കാലപരിധി ഉള്ളത്. ആയതിനാൽ ഓട്ടോറിക്ഷകൾക്കും അത്രയും തന്നെ കാല പരിധി നൽകണമെന്ന് ഓട്ടോതൊഴിലാളികൾ പലതവണയായി ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക