ആറ്റുകാൽ ക്ഷേത്രത്തിൽ കുംഭത്തിലെ കാർത്തിക നാളിലാണ് പൊങ്കാല ഉത്സവം തുടങ്ങുക. പൂരം നക്ഷത്രവും പൗർണ്ണമിയും ഒത്തു ചേരുന്ന ദിവസമാണ് ഭക്തർ പൊങ്കാല ഇടുന്നത്. ഉൽസവം ഉത്രം നാളിൽ അവസാനിക്കും. ആറ്റുകാലിൽ ഏറ്റവും അധികം ഭക്തർ എത്തിച്ചേരുന്ന ദിവസവമാണിത്. ദേവിയെ കാപ്പുകെട്ടി കുടി ഇരുത്തുന്നതോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ട് അവതരണവും ആരംഭിക്കും.
2024-2-25ന് രാവിലെ പത്തരയോടെ പണ്ടാര തീ പകരും. അന്നപൂർണയെ സങ്കൽപ്പിച്ചാണ് ഭക്തർ കലത്തിൽ അരി ഇടുന്നത് സൂര്യന് അഭിമുഖമായി നിന്നാണ് പൊങ്കാല നിവേദിക്കുന്നത്. താലപ്പൊലി, വിളക്കുകെട്ട്, പുറത്തെഴുന്നള്ളത്ത്, തട്ടനിവേദ്യം തുടങ്ങിയവയാണ് ആറ്റുകാൽ പൊങ്കാല ഉത്സവത്തിലെ തന്ത്ര പ്രധാന ചടങ്ങുകൾ.
പൊങ്കാലയിൽ പഞ്ച ഭൂതങ്ങളുടെ സംഗമമാണ് നടക്കുക. ഭൂമുഖത്തെ പ്രതീകമായ മൺകലവും ,അരിയും മറ്റുള്ള ആകാശം, വായു, ജലം, അഗ്നി എന്നിവയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് നിലനിൽക്കുന്ന വിശ്വാസം. പരമ്പരാഗതമായ അനുഷ്ഠാനങ്ങളോടെ വ്രതംഎടുത്തു മാത്രമേ പൊങ്കാല അർപ്പി ക്കാവു എന്നാണ് ഐതീഹ്യം.
പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം എടുക്കണം. ഇത് കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, സസ്യാഹാരം മാത്രമേ കഴിക്കാൻ പാടുള്ളു. ഒപ്പം മാനസികവും ശാരീരികവുമാ യശുദ്ധിയോടും വൃത്തിയോടും കൂടി വേണം വ്രതം നോക്കാം. അതിന് പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ എടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക