മുൻ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ ക്യാൻസർ ബാധിച്ച് മരിച്ചു. റിങ്കി കഴിഞ്ഞ രണ്ട് വർഷമായി അർബുധത്തിനുള്ള ചികിത്സാലയിരുന്നു. ത്രിപുര സ്വദേശിനിയായ റിങ്കി സ്വദേശിനിയായ റിങ്കിയുടെ 2017ലെ മിസ് ഇന്ത്യ മത്സരത്തിൽ മിൻ കൺജീനിയാലിറ്റി, ബ്യൂട്ടി വിത് പർപസ് ടൈറ്റിലുകൾ നേടിയിരുന്ന താരമാണ്.
റിങ്കിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫെമിന മിസ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ‘റിങ്കിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. റിങ്കിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. നിന്നെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചവരെല്ലാം നിന്നെ മിസ് ചെയ്യും’, ഇങ്ങനെയായിരുന്നു കുറിപ്പ്.
കഴിഞ്ഞ മാസമാണ് റിങ്കി ചക്മ തന്റെ അസുഖ വിവരത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത്. കുറേ നാളുകളായി ഒറ്റയ്ക്കുള്ള പോരാട്ടത്തിലായിരുന്നുവെന്നും ആരോടും അസുഖത്തെ കുറിച്ച് പറയാൻ താത്പര്യമില്ലായിരുന്നുവെന്നും റിങ്കി കുറിച്ചു. പോരാടി വിജയിച്ച് തിരികെ എത്തുമെന്നായിരുന്നു റിങ്കിയുടെ പ്രതീക്ഷ. എന്നാൽ അസുഖത്തെ കുറിച്ച് വെളിപ്പെടുത്താൻ സമയമായെന്ന് റിങ്കി കുറിച്ചു.
2022ലാണ് റിങ്കിക്ക് ഫിലോഡ്സ് ട്യൂമർ എന്ന സ്തനാർബുദം സ്ഥിരീകരിക്കുന്നത്. പിന്നീട് ശ്വാസകോശത്തിലെത്തും തലയിലേക്കും അർബുദം പടർന്നു. അപൂർവമായ ഈ ട്യൂമർ പെട്ടെന്ന് വ്യാപിക്കാനുള്ള സാധ്യത കുറവാണെങ്കിലും വ്യാപിച്ചുകഴിഞ്ഞാൽ ചികിത്സാപുരോഗതി ഉണ്ടാവുക വിരളമാണ്.
റിങ്കിയുടെ ആദ്യ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അർബുദം ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും പടക്കുകയായിരുന്നു. ചികിത്സാ ചെലവ് മൂലം കുടുംബം സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു. അതുകൊണ്ട് തന്നെ പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുമെന്നും റിങ്കി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക