കേന്ദ്രസർക്കാർ നൽകുന്ന ഭാരത് അരിയെക്കാൾ ഉയർന്ന ഗുണനിലവാരമുള്ള ശബരി കെ റൈസ് ഉടൻ വിൽപ്പനയ്ക്ക് എത്തുമെന്ന് ഭക്ഷമന്ത്രി ജി ആർ അനിൽ പറഞ്ഞു. സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഏത് കാർഡ് ഉടമയ്ക്കും 10 കിലോ അരി വാങ്ങാവുന്ന പദ്ധതിക്കുള്ള തയ്യാറെടുപ്പുകൾ വളരെ വേഗത്തിൽ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ് എന്നും ഭാരത് അരിയെക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും പദ്ധതി വഴി വിതരണം ചെയ്യുകയെന്നും ഭക്ഷമന്ത്രി പറഞ്ഞു.
29 രൂപ നിരക്കിലാണ് സംസ്ഥാനത്തെ റേഷൻ കടകളിൽ ലഭിക്കുന്ന അരി ഭാരത് അരി എന്ന പേരിൽ കേന്ദ്രം വിൽപ്പന നടത്തുന്നത് എന്നും മന്ത്രി ആരോപിച്ചു. 29 രൂപയ്ക്ക് കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന ഭാരത് അരി സിവിൽ സപ്ലൈസ് വകുപ്പിനോ സപ്ലൈകോക്കോ നൽകിയിരുന്നെങ്കിൽ വളരെ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
29 രൂപയ്ക്ക് ഭാരത് അരി നൽകിയതിലൂടെ ഉയർന്ന വില കൊടുത്ത് അരി വാങ്ങേണ്ട സാഹചര്യമാണ് കേന്ദ്രസർക്കാർ സൃഷ്ടിച്ചത് എന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേന്ദ്രസർക്കാർ ഭാരത് അരി വിതരണം ചെയ്തതിലൂടെ ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ അരി ലഭ്യമാക്കാവുന്ന അവസരം നിഷേധിക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക