71-ാം ലോകസുന്ദരി പട്ടം ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിഷ്കോവ സ്വന്തമാക്കി. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ സുന്ദരി സിനി ഷെട്ടി ആദ്യ എട്ടിൽ ഇടം നേടിയെങ്കിലും പിന്നീട് ആദ്യ നാലിലേക്ക് എത്താൻ കഴിയാതിരുന്നതോടെ ഇന്ത്യൻ സാധ്യത അവസാനിക്കുകയായിരുന്നു.
മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ലോക സുന്ദരി മത്സരം നടന്നത്. ലെബനന്റെ യാസ്മിൻ, ട്രിനിഡാഡിന്റെ എച്ചെ അബ്രഹാംസ്, ബോട്ട്സ്വാനയുടെ ലെസോഗോ എന്നിവരാണ് അവസാന ക്രിസ്റ്റീനയ്ക്ക് പുറമെ അവസാന നാലിൽ ഇടംനേടിയത്. മിസ് ലെബനനാണ് ആദ്യ റണ്ണർ അപ്പ്.
ചടങ്ങിൽ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സനുമായ നിത മുകേഷ് അംബാനിയെ മിസ് വേൾഡ് ഹ്യുമാനിറ്റേറിയൻ പുരസ്കാരം നൽകി ആദരിച്ചു. മിസ് വേൾഡ് ഓർഗനൈസേഷൻ ചെയർവുമൻ ജൂലിയ മോർലിയാണ് പുരസ്കാരം സമ്മാനിച്ചത്.
രണ്ടു വർഷമായി ലോക സുന്ദരിപ്പട്ടത്തിനുടമയായ കരോലിന ബിലാസ്കയാണ് തന്റെ പിൻഗാമിയെ കിരീടമണിയിച്ചത്. കൊവിഡിനെ തുടർന്നാണ് അവർ തുടർച്ചയായി രണ്ടുവർഷം കിരീടം കൈവശം വച്ചത്.
ബോളിവുഡ് നടിമാരായ കൃതി സനോൻ, പൂജ ഹെഗ്ഡ, സാജിത് നദിയാദ്വാല, ഹർഭജൻ സിങ്, രജത് ശർമ, അമൃത ഫഡ്നാവിസ്, വിനീത് ജെയിൻ, ജൂലിയ മോർലി സിബിഇ, ജാമിൽ സയ്ദി എന്നിവരോടൊപ്പം മൂന്ന് മുൻ വിജയികളുമായിരുന്നു മത്സരത്തിന്റെ വിധി കർത്താക്കൾ
ന്യൂഡൽഹിയിൽ നടന്ന പ്രാഥമിക ഘട്ടത്തിലെ വിജയികളായ 40 പേരാണ് ഇന്നലെ ഫിനാലെയുടെ ഭാഗമായത്. ഇവരിൽനിന്നാണ് 12 പേർ സെമിഫൈനലിലേത്തി. ഭൂഖണ്ഡാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന എട്ടു പേരിൽ നിന്ന് നാലു പേർ ഫൈനൽ റൗണ്ടിൽ മത്സരിച്ചു.കരൺ ജോഹറും 2013ലെ ലോകസുന്ദരിയായിരുന്ന ഫിലിപ്പൈൻസ് സ്വദേശി മേഗനുമായിരുന്നു അവതാരകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക