തമിഴ് താരം അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആരാധകർക്ക് ആശ്വാസം നൽകികൊണ്ട് താരം ഇന്നലെ ആശുപത്രി വിട്ടു. ഇപ്പോൾ അജിത്തിനെ നടൻ വിജയ് വിളിച്ച് ആരോഗ്യവിവരങ്ങൾ തിരക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അജിത് വീട്ടിൽ തിരിച്ചുവന്നതിന് പിന്നാലെ വിജയ് ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ അന്വേഷിച്ചതായി ഒരു തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വർത്തയെക്കുറിച്ച് ഇരുതാരങ്ങളുടെയും അടുത്ത വൃത്തങ്ങളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അജിത്തിന് അപ്പോളോ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാനില്ല എന്നും നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ചെവിയുടെ താഴ്ഭാഗത്തുണ്ടായ നീർക്കെട്ടിനെ തുടർന്നാണ് താരം ശാസ്ത്രക്രീയയ്ക്ക് വിധേയയാനായത്. വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണത്തിനായി മാര്‍ച്ചില്‍ തന്നെ അജിത്ത് കുമാര്‍ അസർബൈജാനിലേക്ക് പോകും എന്നും മാനേജര്‍ സുരേഷ് ചന്ദ്ര വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അജിത്തിനെ ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചത്. വിടാമുയർച്ചി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് ബ്രെയിന്‍ ട്യൂമറാണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നും പ്രചരണമുണ്ടായത്.
അതേ സമയം ബ്രെയിൻ ട്യൂമറിന്റെ ഓപ്പറേഷൻ സംബന്ധിച്ച് വന്ന വാർത്തകൾ ശരിയല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.’വിദേശത്ത് പോകുന്നതിന് മുമ്പ് അജിത്ത് സ്ഥിരമായി വൈദ്യപരിശോധനക്ക് വിധേയമാകാറുണ്ട്. പരിശോധനയിൽ ചെവിക്ക് താഴെ ഞരമ്പുകൾക്ക് ബലക്കുറവുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. അതിനുള്ള ചികിത്സ നൽകുകയും ചെയ്തു’, സുരേഷ് ചന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക