ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ പ്രചാരണത്തിന് ചൂട് പിടിച്ചിരിക്കുകയാണ്. വടകര ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വളരെയധികം ആവേശഭരിതമാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ കെ ശൈലജയും യുഡിഎഫ് സ്ഥാനാർത്ഥിയായി പറമ്പിലും ആണ് വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്.
വടകരയിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി പറമ്പിൽ ജയിക്കുമെന്ന് കെ കെ രമ എംഎൽഎ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജ ഒരു മാസം കൊണ്ട് പോയ ദൂരം മറികടന്നത് രണ്ട് മണിക്കൂർ കൊണ്ടാണ് എന്ന് കെ കെ രമ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ആർഎംപിയുടെ പൂർണ്ണപിന്തുണ ഷാഫി പറമ്പിൽ ഉണ്ടാകും എന്നും 2008 ൽ ആർ എം പി രൂപീകരിച്ച ശേഷം വടകരയിൽ എൽഡിഎഫ് നിലം തൊട്ടിട്ടില്ല എന്നും കെ കെ രമ പറഞ്ഞു. അഭിപ്രായം പറയുന്നവരെ കൊന്നു തള്ളുന്ന രാഷ്ട്രീയത്തെ സിപിഎം ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ് എന്നും കെ കെ രമ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക