ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതകക്കേസിൽ നവജാത ശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങി. കട്ടപ്പന സാഗര ജംഗ്ഷനിലെ വീടിനോട് ചേർന്നുള്ള തൊഴുത്തിലാണ് പരിശോധന. തൊഴുത്ത് കുഴിച്ചാണ് വീണ്ടും അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുന്നത്.
പ്രതിയായ നിതീഷിനെ സംഭവ സ്ഥലത്ത് എത്തിക്കാതെയാണ് രണ്ടാമതും തിരച്ചിൽ ആരംഭിച്ചത്.പ്രതി നിതീഷിനെ സംഭവ സ്ഥലത്ത് എത്തിച്ചിട്ടില്ല. കുട്ടിയെ മറവ് ചെയ്തത് ഇവിടെയാണെന്ന ആദ്യ മൊഴി പ്രതി നിതീഷ് മാറ്റിയിരുന്നു. ഇതോടെ നിതീഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കൂട്ടുപ്രതി വിഷ്ണുവിനെയും അമ്മ സുമയെയും സഹോദരിയെയും ഇന്ന് ചോദ്യം ചെയ്തിരുന്നു.
കട്ടപ്പന ഇരട്ട കൊലപാതക കേസിൽ മുഖ്യപ്രതി പ്രതി നിതീഷ് മൊഴി മാറ്റിയത് പൊലീസിനെ വലച്ചിരുന്നു. 2016 ൽ കട്ടപ്പന സാഗര ജംഗ്ഷനിലെ വീട്ടിൽ വെച്ച് കുഞ്ഞിനെ കൊലപ്പെടുത്തി സമീപത്തെ തൊഴുത്തിൽ കുഴിച്ചിട്ടെന്നായിരുന്നു നിതീഷിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കുഞ്ഞിന്റെ മൃതദേഹം മറ്റാരുമറിയാതെ മാറ്റിയെന്നാണ് നിതീഷിന്റെ പുതിയ മൊഴി. ഇതിൽ വ്യക്തത വരുത്താൻ പ്രതിയായ വിഷ്ണുവിനെയും അമ്മ സുമയെയും സഹോദരിയെയും പൊലീസ് ചോദ്യം ചെയ്തു. നിതീഷ് എത്തുന്നതിന് മുമ്പ് വിജയനും കുടുംബവും എല്ലാവരുമായി സൗഹൃദത്തിലായിരുന്നെന്ന് അയൽവാസികൾ പറയുന്നു.
നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കക്കാട്ടുകടയിലെ വീട്ടിൽ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ വിജയനേറെതെന്നു കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു.
കക്കാട്ടുകടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിജയൻ എന്നയാളെയും ഇദ്ദേഹത്തിന്റെ മകളുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം. കൊലപ്പെടുത്തിയ കുഞ്ഞു നിതീഷിന്റെ തന്നെയാണ്. മരിച്ച വിജയൻറെ മകളുമായി വിവാഹത്തിന് മുൻപ് നീതിഷിന് ബന്ധമുണ്ടായിരുന്നു. ഇരുവർക്കും ജനിച്ച കുഞ്ഞിനെ നാണക്കേട് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കൊല്ലുന്നതിന് വിജയനും കൂട്ട് നിന്നിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ വാക്കു തർക്കത്തെ തുടർന്നാണ് വിജയനെ നിതീഷ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലുന്നത്. മൃതദേഹം വീടിനുള്ളില്‍ മറവ് ചെയ്യാൻ വിജയന്റെ ഭാര്യ സുമവും മകൻ വിഷ്ണുവും കൂട്ടു നിന്നെന്നാണ് പോലീസ് പറയുന്നത്. വിശദമായി ചോദ്യം ചെയ്തതിനു ശേഷമാകും ഇവരെ അറസ്റ്റ് ചെയ്യുക. കക്കാട്ടുകടയിലെ വീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക