എസ് ബി ഐക്കെതിരെ ഇലക്ട്രൽ ബോണ്ട് കേസിൽ രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട് എസ്ബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ച വിവരങ്ങൾ അപൂർണ്ണമാണെന്നും നിലവിൽ നൽകിയ രേഖകൾക്ക് പുറമെ ഇലക്ട്രൽ ബോണ്ട് നമ്പറുകൾ കൂടി വെളിപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
സീരിയൽ നമ്പറുകൾ ഇലക്ടറൽ ബോണ്ടിൽ നൽകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി നിലവിൽ നൽകിയ രേഖകൾക്ക് പുറമേ ഇലക്ട്രൽ ബോണ്ട് നമ്പറുകളും കൂടി വെളിപ്പെടുത്തണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജിയിൽ ഇലക്ട്രൽ ബോണ്ട് കേസിലെ മുഴുവൻ വിശദാംശങ്ങളും പുറത്തു വിടണം എന്ന് എസ്ബിഐയോട് ആവശ്യപ്പെട്ടത്.
ബോണ്ട് വാങ്ങിയ ആൾ ഏത് രാഷ്ട്രീയ പാർട്ടിക്കാണ് പണം നൽകിയത് എന്ന് വ്യക്തമാകാൻ ഇലക്ട്രൽ ബോണ്ട് നമ്പറുകൾ കൂടി വെളിപ്പെടുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ മാർച്ച് 15ന് വൈകിട്ട് അഞ്ചുമണിക്ക് ഉള്ളിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക