ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ടാണ് ബാഗേലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരിക്കുന്നത്. മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ ബാഗേലിന് 508 കോടി രൂപ നൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
വിശ്വാസലംഘനം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ബാഗേലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. നിരവധി ഡമ്മി അക്കൗണ്ടുകളും വ്യാജ ബാങ്ക് സ്ഥാപനങ്ങളും ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നതിന് മഹാദേവ് ആപ്പ് ഉപയോഗിച്ചതായും ഇപ്രകാരം 1100 കോടി രൂപയുടെ നിക്ഷേപം ഓഹരി വിപണിയിൽ ഇവർ നടത്തിയതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിരുന്നു.
ഈ ഷെയറുകൾ അന്വേഷണം പൂർത്തിയാകുന്നതുവരെ മരവിപ്പിക്കാൻ ആണ് തീരുമാനം. കഴിഞ്ഞ മാർച്ച് എട്ടിന് മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ രണ്ടുപേരെ ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തു. നിരവധി ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ രാഷ്ട്രീയ നേതാക്കളും കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.
ഛത്തീസ്ഗഡിലെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകുന്നതിനായി മഹാദേവ് ആപ്പ് വഴി അനധികൃതമായി സ്വന്തമാക്കിയ പണം ഉപയോഗിച്ചതായി ഏജൻസി നേരത്തെ പ്രസ്താവിക്കുകയും ചെയ്തിരുന്നു. 11 പേരെയാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
കേസുമായി ബന്ധപ്പെട്ടട്ട് ഗിരീഷ് തൽറേജ, സൂരജ് ചൊഖാനി, എന്നിവരെ മാർച്ച് 2 3 തീയതികളിൽ ആയി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ മാർച്ച് 11 വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇത് ഇതുവരെ കേസുമായി ബന്ധപ്പെട്ട് 1764.5 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക