കനത്ത ചൂടില്‍ സംസ്ഥാനത്തെ ക്ഷീര കാര്‍ഷിക മേഖല വന്‍ പ്രതിസന്ധിയില്‍. ജലക്ഷാമവും പച്ചപ്പുല്ല് കിട്ടാനില്ലാത്തതും കാലിത്തീറ്റയുടെ വില വര്‍ധനയുമെല്ലാം ക്ഷീരകർഷകരെ ആകെ പ്രതിസന്ധിയിലാക്കി. ക്ഷീരസംഘങ്ങളില്‍ കര്ഷകന് ഒരു ലീറ്റര്‍ പാലിന് 43 മുതല്‍ 48 രൂപയാണു വരെയാണു കിട്ടുന്നത്. ഇടനിലക്കാരില്ലാതെ വീടുകളിലും ഹോട്ടലുകളിലും വില്ക്കുമ്പോള് ലീറ്ററിനു 52 രൂപ വരെ കിട്ടാറുണ്ട്. പച്ചപ്പുല്ല് ലഭിക്കാത്ത നിലവിലുള്ള അവസ്ഥയില്‍ കച്ചിയെ പൂര്‍ണമായി ആശ്രയിച്ചാണ് കര്‍ഷകര്‍ കന്നുകാലികളെ പോറ്റുന്നത്. തീറ്റയും കച്ചിയും ശുദ്ധജലവും മുഴുവന്‍ വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ഉല്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ ക്ഷീരകൃഷി നഷ്ടത്തിലാണെന്നു കര്‍ഷകര്‍ വ്യക്തമാക്കുന്നു.
കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍
വേനല്‍ കടുത്തതോടെ പശുക്കളെ കുളിപ്പിക്കാനും മറ്റും ആവശ്യത്തിനു ജലം ലഭിക്കാത്ത സ്ഥിതി. പച്ചപ്പുല്ല് ലഭിക്കാനില്ല, പറമ്പുകളിലെ പുല്ലുകള്‍ വാടിക്കരിഞ്ഞു. വന്യമൃഗശല്യം കാരണം വനമേഖലയിലും സമീപങ്ങളിലും പോയി പുല്ലു ശേഖരിക്കാന്‍ കര്‍ഷകര്‍ക്ക് ഭയമാണ്. കാലിത്തീറ്റയുടെ വില ഒരു വര്‍ഷത്തിനിടെ 30 ശതമാനത്തോളമാണ് ഉയർന്നത്. വര്‍ധന ഉല്പാദനച്ചെലവും കൂട്ടി.
1. പശുക്കള്‍ക്ക് 35 മുതല്‍ 40 ലീറ്റര്‍ വരെ ശുദ്ധജലം നല്കാൻ ശ്രദ്ധിക്കുക.
2. കറവപ്പശുക്കള്‍ക്ക് ലഭിക്കുന്ന ഓരോ ലീറ്റര്‍ പാലിനും ആനുപാതികമായി 4 ലീറ്റര്‍ ശുദ്ധജലം വീതം അധികമായി കൊടുക്കണം.
3. ഒരു കറവ പശുവിന് 25 കിലോ പച്ചപ്പുല്ല് എങ്കിലും ലഭ്യമാക്കണം.
4. കൊഴുപ്പ് കൂടിയ തേങ്ങാപ്പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവ ചൂട് കാലത്ത് അധികമായി നല്‍കണം.
5. ദിവസം പല തവണ പശുവിന്റെ ദേഹം നനച്ച് കൊടുക്കണം.
6. തൊഴുത്തില്‍ തണുപ്പ് നിലനിര്‍ത്തുന്നതിനു ഫാന്‍ വെച്ച് കാറ്റ് നല്‍കണം.
7. തൊഴുത്തിന്റെ മേല്‍ക്കൂരയുടെ ഉയരം കൂട്ടി കാറ്റും വെളിച്ചവും കയറാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം.
8. തൊഴുത്തിന്റെ മേല്‍ക്കൂരയിലെ ചൂട് കന്നുകാലികള്‍ക്ക് ഏല്‍ക്കാതിരിക്കാന്‍ ഓലകള്‍ നിരത്തി സംരക്ഷണം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക