പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ പൗരത്വഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യരുതെന്ന കേന്ദ്രസർക്കാറിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി.
പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതിരുന്ന സുപ്രീംകോടതി മറുപടി നൽകുന്നതിന് കേന്ദ്രത്തിന് മൂന്നാഴ്ച സമയവും അനുവദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ മുൻവിധിയോടെയാണെന്നും പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം ഇല്ലാതാക്കുന്നില്ലെന്നുമാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വാദിച്ചത്.
മറുപടി നൽകാൻ സമയം ആവശ്യപ്പെടാൻ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി മറുപടി നൽകുന്നതിന് കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. മൂന്നാഴ്ചത്തെ സമയമാണ് മറുപടി നൽകുന്നതിനായി കേന്ദ്രത്തിന് സുപ്രീംകോടതി നൽകിയിരിക്കുന്നത്.
സി എ എ സ്റ്റേ ചെയ്യണമെന്നും പൗരത്വ ഭേദഗതിയിൽ കേന്ദ്രം വിജ്ഞാപനം ഇറക്കിയത് നാലുവർഷത്തിന് ശേഷം ആണെന്നും ഹർജിക്കാരിൽ ഒരാളായ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. ആർക്കെങ്കിലും പൗരത്വം കിട്ടിയാൽ ഹർജികൾ നിലനിൽക്കില്ലെന്ന് വാദിച്ച ഹർജിക്കാർ വിജ്ഞാപനം സ്റ്റേ ചെയ്ത ശേഷം വാദം കേട്ടു കൂടെ എന്നും കോടതിയോട് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക