ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ അസാധുവാക്കിയതിനെ തുടർന്ന് 2019 മുതൽ നിർത്തിവച്ച ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കുവാൻ പാക്കിസ്ഥാന്റെ പുതിയ സർക്കാർ ആഗ്രഹിക്കുന്നു എന്ന് റിപ്പോർട്ട്. ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ സൂചന നൽകി.
പാക്കിസ്ഥാനിലെ വ്യവസായ പ്രമുഖർ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനായി ആലോചനകൾക്ക് ശേഷം സാധ്യത പരിശോധിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി അറിയിച്ചു. ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവെച്ചതോടെ ഇത് പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ചയെ തന്നെ കാര്യമായി ബാധിച്ചിരുന്നു.
പാക്കിസ്ഥാന്റെ സമ്പത്ത് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലാണ് ഇപ്പോൾ തങ്ങളുടെ ശ്രദ്ധ എന്നും കൂടിയാലോചനകൾക്ക് ശേഷം ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവച്ചത് പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ചയെ കാര്യമായി സാഹചര്യത്തിലാണ് ഇപ്പോൾ ഇത് വീണ്ടും പുനരാരംഭിക്കുന്നതിനായി പാക്കിസ്ഥാൻ ആഗ്രഹിക്കുന്നത്.
പാക്കിസ്ഥാൻ തങ്ങളുടെ ഉന്നത നയതന്ത്രജ്ഞനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെങ്കിൽ മാത്രമേ വ്യാപാരം പുനരാരംഭിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തയ്യാറാകൂ എന്ന നിലപാടിലാണ് ഇന്ത്യ. അതേസമയം പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിന് അഭിനന്ദനങ്ങൾ അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് വന്നിരുന്നു. ഇതോടെ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പുരോഗതി ഉണ്ടാകുമെന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക