ലഖ്നൗ: ഗുണ്ടാത്തലവനും മുന്‍എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരി ജയിലിൽ കഴിയവെ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്. കേസ് മൂന്നംഗ സംഘം അന്വേഷിക്കും. അന്‍സാരിയുടെ മരണത്തില്‍ ആരോപണം ഉന്നയിച്ച് കുടുംബം രംഗത്തുവന്നിരുന്നു. ഭക്ഷണത്തില്‍ വിഷം ചേർത്ത് കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് ആരോപണം.
ജയിലിലായിരിക്കെയാണ് അന്‍സാരിയുടെ മരണം സംഭവിച്ചത്. മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ കര്‍ശന സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. യുപിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രി 8.35 ഓടെയായിരുന്നു അന്‍സാരിയു മരിച്ചതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ബോധമില്ലാത്ത നിലയിൽ അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും തുടര്‍ന്ന് ഹൃദയാഘാതമുണ്ടാകുകയും മരിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്.
അന്‍സാരിക്ക് ഭക്ഷണത്തില്‍ സ്ലോ പോയിസന്‍ കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് മകന് ഉമര്‍ അന്‍സാരി ആരോപണം ഉന്നയിച്ചു. തങ്ങള്‍ മാധ്യമ വാര്‍ത്തകളിലൂടെയാണ് വിവരണം അറിഞ്ഞതെന്നും ഉമര്‍ പ്രതികരിച്ചു. ‘രണ്ട് ദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തെ കാണാനായി ജയിലിലെത്തിയെങ്കിലും ജയില്‍ അധികൃതര്‍ അനുവാദം നൽകിയിരുന്നില്ല. മാര്‍ച്ച് 19ന് അദ്ദേഹത്തിന്റെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്കി. സംഭവത്തിൽ ഞങ്ങള്‍ കോടതിയെ സമീപിക്കും’, ഉമന്‍ അന്‍സാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക