ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. തൊഴിൽ, ക്ഷേമം, സമ്പത്ത് എന്നിവ ആപ്തവാക്യങ്ങൾ ആയുള്ള പ്രകടനപത്രിക മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയാഗാന്ധി എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ജോലിക്ക് 10% സംവരണമേർപ്പെടുത്തുമെന്നും ജാതി സമുദായ വിവേചനം ഇല്ലാതെ ഇത് നടപ്പാക്കുമെന്നും ഡാറ്റയുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം ജാതി സെൻസസ് നടപ്പാക്കും എന്നും പ്രകടനപത്രികയിൽ പറയുന്നു.
എസ് സി/ എസ് ടി, ഓ ബി സി സംവരണം 50ശതമാനം ഉയർത്തുന്നതിന് ആവശ്യമായ ഭരണഘടന ഭേദഗതി കൊണ്ടുവരുമെന്നും സ്ഥിരം ജോലികളിൽ ഉള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാർവൽക്കരണം നിർത്തലാക്കും എന്നും പ്രഖ്യാപനം ഉണ്ട്.
മുതിർന്ന പൗരന്മാർക്ക് പൊതുഗതാഗതത്തിൽ ഉണ്ടായിരുന്ന യാത്ര ഇളവുകൾ പുനസ്ഥാപിക്കും, പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ പരിരക്ഷാ സൗജന്യമാക്കും, നിർത്തലാക്കിയ മൗലാനാ ആസാദ് സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കും, സാമൂഹിക പരിഷ്കർത്താക്കളുടെ ജീവിതവും പ്രവർത്തനങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും, ഓരോ വർഷവും പടിപടിയായി ആരോഗ്യത്തിലുള്ള ബജറ്റ് വിഹിതം വർദ്ധിപ്പിക്കും, മൂന്ന് വർഷത്തിനുള്ളിൽ പൊതുജനാരോഗ്യ മേഖലയിലെ എല്ലാ ഒഴിവുകളും നികത്തും, കായികതാരങ്ങൾക്ക് പ്രതിമാസം 10,000 രൂപയുടെ സ്പോർട്സ് സ്കോളർഷിപ്പ് നൽകും, സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് ബിജെപി കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം ഭേദഗതി ചെയ്യും, കുടുംബത്തിലെ മുതിർന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ നൽകും, കേന്ദ്രസർക്കാരിലെ പകുതി തസ്തികകൾ 2025 മുതൽ വനിതകൾക്കായി സംവരണം ചെയ്യും, പി എം കെയർ ഫണ്ടിലും ഇലക്ട്രൽ ബോണ്ടിലും അന്വേഷണം കൊണ്ടുവരും, പുതിയ ജിഎസ്ടി നിയമം കൊണ്ടുവരും, പുതുച്ചേരിക്ക് സംസ്ഥാന പദവിയും ആന്ധ്രയ്ക്ക് പ്രത്യേക പദവിയും നൽകും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക