മുംബൈ: പ്രശസ്ത ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.8 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി. 6,600 കോടി രൂപയുടെ ബിറ്റ്കോയിൻ തട്ടിപ്പ് കേസിലാണ് ഇ ഡി നടപടിയെടുത്തത്. ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലെ മുംബൈ ജൂഹുവിലെ വസതിയും പൂനെയിലും ബംഗ്ലാവും രാജ് കുന്ദ്രയുടെ പേരിലുള്ള ഓഹരികളും കണ്ടുകെട്ടിയവയിൽ ഉൾക്കൊള്ളും. 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഇ ഡിയുടെ നടപടി.
വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ്, അന്തരിച്ച അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദര്‍ ഭരദ്വാജ് തുടങ്ങിയവര്‍ക്കെതിരെ മഹാരാഷ്ട്ര പൊലീസും ഡൽഹി പൊലീസും റിപ്പോർട്ട് ചവെയ്ത നിരവധി പരാതികളെ അടിസ്ഥാനമാക്കി ഇഡി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. 2017 ല്‍ 6,600 കോടി രൂപ മൂല്യമുണ്ടായിരുന്ന ബിറ്റ്കോയിന് ആരോപണവിധേയര്‍ സ്വരൂപിച്ചതായാണ് അന്വേഷണത്തില്‍ ഇഡി കണ്ടെത്തിയത്. ബിറ്റ്കോയിനില് നിക്ഷേപിച്ചാല്‍ മാസം 10 ശതമാനം ലാഭം വാഗ്ദാനം നൽകിയാണ് ഇവര്‍ പണം മുടക്കിയവരെ കബളിപ്പിച്ചത്.
ഇഡിയുടെ അന്വേഷണത്തില്‍ രാജ് കുന്ദ്ര അമിത് ഭരദ്വാജില്‍ നിന്ന് 285 ബിറ്റ്കോയിനുകള്‍ കൈപ്പറ്റിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഉക്രൈനില്‍ ഒരു ബിറ്റ്കോയിന് മൈനിംഗ് ഫാം ആരംഭിക്കുന്നതിനായിരുന്നു ഇവർ ഒരുക്കിയ പദ്ധതി. എന്നാല്‍ അത് നടന്നില്ല. നിലവിൽ രാജ് കുന്ദ്രയുടെ കൈവശമുള്ള ബിറ്റ്കോയിനുകള്‍ക്ക് 150 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കപ്പെടുന്നത്. 2021 ല്‍ നീലച്ചിത്ര നിര്‍മ്മാണ കേസില്‍ രാജ് കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഈ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് രാജ് കുന്ദ്രയ്ക്ക് ജാമ്യം കിട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക