ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സിനിമാ താരങ്ങളുടെ മുഖമുപയോഗിച്ച് നിർമിക്കുന്ന ഡീപ് ഫെയ്ക്ക് വീഡിയോ സൃഷ്ടിച്ച നിരവധി വാർത്തകളുടെ ചൂട് ഇനിയും അടങ്ങിയിട്ടില്ല. ഒരു സമയത്ത് ഒന്ന് തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞ ഡീപ് ഫെയ്ക്ക് ഇപ്പോൾ വീണ്ടും തല പൊക്കിയിരിക്കുകയാണ്. ബോളിവുഡ് താരം രൺവീർ സിംഗാണ് ഇപ്പോൾ ഡീപ് ഫേക് വീഡിയോയുടെ ഇരയായിരിക്കുന്നത്.
ഒരു ബോട്ടിൽ സഞ്ചരിക്കുന്ന നടനെയാണ് പുറത്തുവന്ന വീഡിയോയിൽ കാണാൻ കഴിയുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടുചെയ്യണമെന്ന് വിഡിയോയിൽ രൺവീർ അഭ്യർത്ഥിക്കുന്നത്. എന്നാൽ എഐ നിർമിതമാണ് ഈ വീഡിയോ എന്ന് നിരവധി പേർ ആരോപിച്ചിരുന്നു.
ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കാനായി നടി കൃതി സനോണിനൊപ്പം രൺവീർ വാരണാസിയിലെ നമോ ഘാട്ടിൽ വന്നിരുന്നു. ഇരുതാരങ്ങളും അന്ന് വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുകയും തങ്ങളുടെ ആത്മീയ അനുഭവങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ആ സമയത്ത് ചിത്രീകരിച്ച ഒരു വീഡിയോ ആണ് രൺവീർ കോൺഗ്രസ് പാർട്ടിക്ക് വോട്ടുചോദിക്കുന്നു എന്ന തരത്തിൽ എഐയുടെ സഹായത്തോടെ നിർമിച്ച് പ്രചരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക