സ്വാതന്ത്ര്യം ലഭിച്ച് 76 വർഷം കഴിഞ്ഞിട്ടും സ്വാതന്ത്ര്യത്തോടെയും ഭയമില്ലാതെയും തങ്ങളുടെ വോട്ടവകാശം ഉപയോഗിക്കാൻ കഴിയാത്ത ജനതയാണ് വയനാട്ടിലെ ആദിവാസി ജനത. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൗതിക സാഹചര്യങ്ങളിൽ സ്വൽപം വികസനം നേടാൻ കഴിഞ്ഞു. എന്നല്ലാതെ എല്ലാ മേഖലകളിലും ഇന്നും ബഹുദൂരം പിന്നിൽ തന്നെയാണ് ഈ അസംഘടിത സമൂഹം.
തെരഞ്ഞെടുപ്പ് കാലം ഉത്സവകാലം പോലെ ഗോത്രവർഗക്കാർക്ക് അനുഭവപ്പെടുന്നുവെങ്കിൽ അതിന് കാരണമുണ്ട്. മറ്റുള്ള കാലം മുഴുവൻ മാറി നിന്നിരുന്ന രാഷ്ട്രീയ യജമാനന്മാർ,ഗോത്ര വർഗക്കാരുടെ കൂടെ വന്നിരുന്ന് സംസാരിക്കാൻ തയ്യാറാകുന്നത് . ആദിവാസികളുടെ ഭാവിയെക്കുറിച്ചും ജീവിതനിവൃത്തിയെക്കുറിച്ചും അവർ കരുതലുള്ളവരാണെന്ന് അവകാശപ്പെടുന്നത് അക്കാലങ്ങളിൽ മാത്രം.
പരിഹരിക്കപ്പെടാതെ കിടക്കുന്ന എല്ലാ പ്രശ്നങ്ങളും നാളെത്തന്നെ പരിഹരിക്കുമെന്ന് പറയുന്നത് ഒരു പുതിയ കാര്യമല്ലാതെയായിരിക്കുകയാണ് . അഞ്ഞൂറ് രൂപയും അര ലിറ്ററുമാണ് ഇവരുടെ പ്രധാന മുദ്രവാക്യം തന്നെ
ഇലക്ഷൻ കമീഷനും ബന്ധപ്പെട്ട വകുപ്പുകളും ഊരുകളിലെ തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം സംബന്ധിച്ച പ്രത്യേക വിജ്ഞാപനങ്ങൾ ഇറക്കിയിട്ടുണ്ട് പലവട്ടം. പക്ഷെ അതൊന്നും കാലങ്ങളായി നടക്കുന്നില്ല. ഈ മുതലെടുപ്പിനെ പ്രതിരോധിക്കാൻ ഒരു സർക്കാറുകളും തയ്യാറാവുന്നില്ല എന്നുള്ളതാണ് വാസ്തവം
പ്രതികരിക്കാൻ ഇവിടെ എഴുതുക