നാസബഹിരാകാശത്തേക്കാണ് അടുത്ത കാലത്തായി ലോക രാജ്യങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യങ്ങള്‍ മാത്രമല്ല, എലോണ്‍ മസ്കിന്റെ സ്പേസ്എക്സ് (SpaceX) പോലുള്ള സ്വകാര്യ ബഹിരാകാശ കമ്പനികളും ഈ രംഗത്ത്കുറച്ചധികം കാലമായി ശ്രെധ ചെലുത്താൻ തുടങ്ങിയിട്ട്. അതേസമയം ബഹിരാകാശം അത്രക്ക് സുരക്ഷിതമായ അവസ്ഥയിൽ അല്ല എന്ന വാര്‍ത്തകളും എത്തുന്നു. കാരണം മനുഷ്യന് ബഹിരാകാശത്തേക്ക് വിടുന്ന ഒരോ റോക്കറ്റും ബഹിരാകാശത്ത് അത്രയും മാലിന്യനിക്ഷേപണമാണ് നടത്തുന്നത്. ബഹിരാകാശത്ത് അലഞ്ഞ് നടക്കുന്ന ഇത്തരം മാലിന്യങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് ഗുരുതരാവസ്ഥ സൃഷ്ടിക്കുമെന്ന് ശാസ്ത്ര ലോകം തന്നെ മുന്നറിയിപ്പ് നല്കുന്നു.
അതിനിടെയാണ് നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്നും അടര്‍ന്ന് വീണ ഒരു അജ്ഞാത വസ്തു തന്റെ വീടിന് നാശ നഷ്ടങ്ങൾ വരുത്തിയെന്ന് ആരോപിച്ച് കൊണ്ട് നേപ്പിള്‍സില്‍ നിന്നുള്ള അലജാന്ദ്രോ ഒട്ടെറോ എന്നയാള്‍ രംഗത് വന്നത്. കഴിഞ്ഞ മാസമാണ് സംഭവമെങ്കിലും കഴിഞ്ഞ ദിവസം അത് തങ്ങളുടെ ബഹിരാകാശ നിലയത്തില്‍ നിന്നുള്ളതാണെന്ന് നാസയിൽ നിന്നും വിവരം ലഭിച്ചു.
ഭൂമിയില്‍ നിന്നും ഏകദേശം 330 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയില്‍ ബഹിരാകാശത്താണ് നാസയുടെ സ്പേസ് സ്റ്റേഷന് ഭൂമിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്രയും ഉയരത്തില്‍ നിന്നും ഭൂമിയിലേക്ക് വീണ ലോഹം, അലജാന്ദ്രോ ഒട്ടെറോയുടെ ഫ്ലോറിഡയിലെ വീടിന്റെ മുകൾ ഭാഗം തകര്‍ത്ത് അകത്ത് വീണു. ഒന്നല്ല, രണ്ട് നിലകളുടെയും സീലിംഗിനെ തുളച്ച് ലോഹ വസ്തു പോയെന്ന് അലജാന്ദ്രോ ഒട്ടെറോ പറയുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം സാമൂഹിക മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
കഴിഞ്ഞ മാർച്ച് 16 ന് അലജാന്ദ്രോ ഒട്ടെറോ തന്റെ വീട്ടില്‍ പതിച്ച ലോഹ വസ്തുവിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി. ‘ ഫോർട്ട് മിയേഴ്സില്‍ നിന്നും വേര്‍പെട്ട ആ കഷ്ണങ്ങളിലൊന്ന് നേപ്പിൾസിലെ എന്റെ വീട്ടിൽ വന്നിറങ്ങിയതായി കരുതുന്നു. മേൽക്കൂര തകർന്ന് 2 നിലകളിലൂടെ അത് കടന്നുപോയി.നാസയുമായി ഈ വിവരം പങ്കു വെയ്ക്കാൻ ദയവായി സഹായിക്കാമോ? മറുപടികളില്ലാത്തതിനാല്‍ ഇമെയിലുകളും സന്ദേശങ്ങളും ഞാന്‍ പാടെ ഉപേക്ഷിച്ചു.’ അലജാന്ദ്രോ ഒട്ടെറോയുടെ കുറിപ്പ് വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വയറലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക