വർഷം മുഴുവനും വളരെ സുഖമേറിയ കാലാവസ്ഥയും, ഭംഗിയേറിയ കടൽ തീരങ്ങളും, പ്രകൃതിദത്ത വൈവിധ്യങ്ങളുമുള്ള കാനറി ദ്വീപുകൾ യൂറോപ്പിലെ ഏറ്റവും വലിയ ആകർഷണമാണ് .മാത്രമല്ല അവിടുത്തെ പ്രധാന ടൂറിസ്റ്റ് സ്പോയ്യുകളിലൊന്നുമാണ്. ലാൻസറോട്ടും ഫ്യൂർട്ടെവെൻചുറയും കാനറി ദ്വീപിലുള്ള അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. എന്നാല്‍, ലാൻസറോട്ടും ഫ്യൂർട്ടെവെൻചുറയും സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ബീച്ചുകളിൽ നിന്ന് മണൽ, കല്ലുകൾ, പാറകൾ എന്നിവ ഒന്നും എടുക്കാനോ സൂക്ഷിക്കാനോ പാടില്ല. ഓര്‍മ്മയ്ക്കായി രണ്ട് കല്ലുകള്‍ എടുത്തേക്കാം എന്നെങ്ങാനും വിചാരിച്ചുപോയാല് ഓര്‍ത്തോണം നല്ല പണി കിട്ടും. മുന്നറിയിപ്പ് ലംഘിച്ച് കല്ല് പെറുക്കിയാല്‍ 128 പൗണ്ട് (13478 രൂപ) മുതൽ 2,563 പൗണ്ട് (2,69879 രൂപ) വരെ ഭാരിച്ച പിഴ നല്‍കേണ്ടി വരും.
ബീച്ചുകളിൽ നിന്ന് മണൽ, കല്ലുകൾ, പാറകൾ എന്നിവ എടുത്തു മാറ്റുന്നത് ദ്വീപുകളുടെ ആവാസവ്യവസ്ഥയെ വരെ ഗുരുതരമായി ബാധിക്കാമെന്ന ആശങ്കയാണ് ഇത്തരത്തിലുളള പിഴ ഈടാക്കലുകൾ സ്വീകരിക്കാൻ കാരണം. ഓരോ വർഷവും ലാൻസറോട്ടിന് അതിന്റെ ബീച്ചുകളിൽ നിന്ന് ഏകദേശം ഒരു ടൺ അഗ്നിപർവ്വത സ്ഫോടന അവശേഷിപ്പുകളാണ് നഷ്ടമാകുന്നത്. ഫ്യൂർട്ടെവെൻചുറയിലിന് പ്രശസ്തമായ “പോപ്കോൺ ബീച്ചിൽ” നിന്ന് ഓരോ മാസവും ഒരു ടൺ മണൽ നഷ്ടപ്പെടുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തികൾ മൂലം തീരപ്രദേശങ്ങളുടെ സ്വാഭാവിക സന്തുലിതാവസ്ഥക്ക് ഗ്ദോഷമായി ഭവിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക