തിരുവനന്തപുരം: ലോകപ്രശസ്ത കണ്‍സര്‍വേഷന്‍ സയന്റിസ്റ്റ് ഡോ. അലക്സാന്‍ഡ്ര സിമ്മര്‍മന്‍ അടക്കം പതിനൊന്നംഗ വിദഗ്ധസമിതിക്ക് സംസ്ഥാനം അടുത്തിടെ വെല്ലുവിളി നേരിടുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നിർമ്മിക്കാൻ സര്‍ക്കാര്‍ രൂപംനല്കി.
സമിതിയിലെ മറ്റ് അംഗങ്ങള്‍ യുനെസ്കോയുടെ പ്രകൃതിശാസ്ത്രവിദഗ്ധ ഡോ. ബെന്നോ ബോ, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്ല്യു.ഡബ്ല്യു.എഫ്.) പ്രതിനിധി ഡോ. ഭൂമിനാഥന്‍, ഡോ. ഷിജു സെബാസ്റ്റ്യന്‍ (ക്രൈസ്റ്റ് യൂണിവേഴ്സിറ്റി), ഡോ. തര്ശ് തെക്കേക്കര (ഗവേഷകന്-വനസംരക്ഷകന്‍), വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍മാര്‍, വനം-പരിസ്ഥിതി മന്ത്രാലയം, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധികള്‍, വനം മുന്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒ.പി. കാളര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രൊഫസര്‍ രാമന് സുകുമാര്‍ എന്നിവരാണ്. അഡീഷണല്‍ പി.സി.സി.എഫ്. കണ്‍വീനറും സംസ്ഥാന വനംമേധാവി സമിതിയുടെ അധ്യക്ഷനുമായിരിക്കും.
ഇവരില്‍നിന്ന് ശുപാര്‍ശകള്‍ തേടുന്നത് വനാതിര്‍ത്തികളില്‍ നടപ്പാക്കാവുന്ന ദീര്‍ഘകാല പദ്ധതികള്‍, വന്യമൃഗങ്ങള്‍ കാടുവിട്ടിറങ്ങുന്നതിന്റെ പ്രദേശികതലത്തിലെ കാരണങ്ങള്‍ കണ്ടെത്തല്‍, ബോധവത്കരണം തുടങ്ങിയ മേഖലകളിലാണ്.മന്ത്രിസഭായോഗം വനംവകുപ്പിന് വന്യജീവിസംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട് വിദഗ്ധസമിതിക്ക് രൂപംനല്കാന് നിര്‍ദേശം നല്‍കിയിരുന്നു.ഡോ. അലക്സാന്‍ഡ്ര സിമ്മര്മന്രണ്ട് ദശാബ്ദത്തിലേറെയായി ഇതുസംബന്ധിച്ച പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം ഒട്ടേറെ രാജ്യങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലും നേതൃത്വം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക