കൊല്ലം: കൊല്ലം-കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടയില്‍ എല്‍ ഡി എഫ് – യു ഡി എഫ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറിൽ കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷിന് പരിക്കേറ്റു. സി.ആർ മഹേഷിന്റെ തലയിലും നെഞ്ചിലുമാണ് ഏറ് കൊണ്ടത്.
പൊലീസ് മൂന്ന് തവണ കണ്ണീര് വാതകം പ്രയോഗിച്ച ശേഷമാണ് സംഘര്‍ഷത്തില്‍ അയവ് വന്നത്. എംഎല്‍എ സി ആര് മഹേഷ് ,സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസന് കോടി, എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ പി കെ ബാലചന്ദ്രന് എന്നിവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരാജയം മുൻകൂട്ടി കണ്ട് സി.പി.എം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആരോപിച്ചു. എം.എൽ.എക്ക് യു.ഡി.എഫ് പ്രവർത്തകർക്കുമെതിരായ അക്രമത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വൈകിട്ട് ആറു മണിയോടെയാണ് സമാപിച്ചത്. ആറ്റിങ്ങൽ, നെയ്യാറ്റിൻകര, പെരുമ്പാവൂർ, മലപ്പുറം, പത്തനാപുരം, കളമശ്ശേരി, കോലഞ്ചേരി തുടങ്ങി നിരവധി സ്ഥലങ്ങളിൽ യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പലയിടത്തും പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക