ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. എഐസിസി പ്രസിഡൻ്റ്, ഇൻഡ്യ ബ്ലോക്കിന്റെ ചെയർമാൻ എന്നീ ഉത്തരവാദിത്തങ്ങൾ തനിക്കുണ്ടെന്ന് ഖാർഗെ അറിയിച്ചു. പ്രതിപക്ഷ അംഗമെന്ന നിലയിൽ മോദിക്കെതിരെ താൻ കടമ നിർവഹിക്കുന്നുവെന്നും ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും തന്റെ പ്രതിബദ്ധത അചഞ്ചലമായി നിൽക്കുമെന്നും ഖർഗെ വ്യക്തമാക്കി.
ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് ഹേമന്ത് സോറനെതിരെ കുറ്റം ചുമത്താതിരുന്നിട്ടും അറസ്റ്റ് നടപടിയിലേക്ക് നയിച്ചത്. ജനങ്ങൾ ഇത് മനസിലാക്കിയിട്ടുണ്ടെന്നും ഇതെല്ലം ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകുമെന്നും ഖാർഗെ വ്യക്തമാക്കി. ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖർഗെ ഇക്കാര്യം വ്യക്തമാക്കിയത്
‘ഇൻഡ്യ സഖ്യത്തിന്റെ പ്രകടനം പ്രതീക്ഷ പകരുന്നതാണ്. മോദിയെ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് തടയാൻ ഞങ്ങൾ ദൃഢനിശ്ചയം എടുത്തവരാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ഞങ്ങൾ എന്തുവിലകൊടുത്തും തടയും. ചില സംസ്ഥാനങ്ങളിൽ പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. എന്നാൽ ഞങ്ങൾ ഒരു പൊതു ലക്ഷ്യമുണ്ട്, ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണത്. വോട്ടെടുപ്പ് കഴിഞ്ഞ് ഇപ്പോൾ മാറിനിൽക്കുന്നവരും സഖ്യത്തിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപിയെ എതിർക്കുന്ന മറ്റ് പല പാർട്ടികളും ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഞങ്ങൾ യുപിഎ I-നേക്കാൾ ശക്തരായിരിക്കും” ഖർഗെ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക