പുറത്തിറങ്ങി ഇരുപത്തിയഞ്ചു ദിവസം പിന്നിടുമ്പോൾ 150 കോടി നേടി വിജയം നേടിയിരിക്കുകയാണ് ആടുജീവിതം. മലയാള സിനിമയില്‍ അപൂര്‍വ്വമായി സംഭവിച്ച ഒരു സിനിമയാണ് ആടുജിവിതം. ഇത്രയും വലിയ കാന്‍വാസില്‍ മലയാള സിനിമയില്‍ ഇന്നുവരെ വന്നിട്ടില്ലാത്ത തരത്തിലുള്ള ഒരു ഭൂപ്രകൃതിയില്‍ ഒട്ടേറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് ബ്ലെസിയും സംഘവും ചിത്രം പൂര്‍ത്തിയാക്കിയത്.
ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ലോക്കേഷൻ തേടിയുള്ള യാത്രയെ കുറിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ട വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്. ‘ഡസേർട്ട് ഡേയ്സ്’ എന്ന പേരിൽ പുറത്തിറക്കിയ വീഡിയോയിൽ ചിത്രീകരണത്തിന് പറ്റിയ ലൊക്കേഷൻ തേടിയുള്ള യാത്രാനുഭവമാണ് സംവിധായകൻ പങ്കുവെക്കുന്നത്. മരുഭൂമി തേടി രാജസ്ഥാനില്‍ നിന്ന് ആരംഭിച്ച യാത്ര ജോര്‍ദാനിലും അള്‍ജീരിയയിലുമൊക്കെയാണ് ചെന്ന് അവസാനിച്ചത്.
ആടുജീവിതം ചിത്രീകരിക്കേണ്ട മരുഭൂ പ്രദേശം തേടി ബ്ലെസിയും സംഘവും നടത്തിയ യാത്രയാണ് 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍. പെര്‍ഫെക്ഷനിസ്റ്റ് ആയ ബ്ലെസിക്ക് സിനിമയുടെ ലുക്ക് ആന്‍ഡ് ഫീലിനെക്കുറിച്ച് ആദ്യമേ കൃത്യമായ ധാരണ ഉണ്ടായിരുന്നു. വിഷ്വല്‍ എഫക്റ്റ്സ് വളരെ കുറച്ച് മാത്രം മതിയെന്നും യഥാര്‍ഥ ലൊക്കേഷനുകളില്‍ ചിത്രീകരിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്.
യാത്രകൾ റിസർച്ചിന് ഒരുപാട് സഹായിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്. വീഡിയോയിൽ ചിത്രത്തിന് പിന്നിൽ എടുത്ത അധ്വാനത്തെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. നേരത്തെ ലോക്ക്ഡൗൺ അതിജീവനം വിശദീകരിച്ച് കൊറോണ ഡേയ്സ് എന്ന പേരിൽ ഡൊക്യുമെന്ററി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക