ആഗോള ശരാശരിയെക്കാള്‍ വേഗത്തിൽ താപനില വർധിക്കുന്ന ഭൂഖണ്ഡം യൂറോപ്പെന്ന് പഠന റിപ്പോര്‍ട്ട്. ആഗോള ശരാശരിയേക്കാൾ ഇരട്ടി താപവർധനവാണ് യൂറോപ്പിൽ ഉണ്ടായിരിക്കുന്നത്. 2.3 ഡിഗ്രി സെല്‍ഷ്യസാണ് യൂറോപ്പിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ താപനില വര്‍ധനവ്. അതേസമയം ആഗോളതലത്തിലെ ശരാശരി ഉയർച്ചയാകട്ടെ 1.3 ഡിഗ്രി സെല്‍ഷ്യസും. ലോക കാലാവസ്ഥ സംഘടനയും (WMO) യൂറോപ്പ്യന്‍ യൂണിയന് കാലാവസ്ഥാ ഏജന്‍സിയായ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസും (C3S) ചേർന്ന് നടത്തിയ പഠനത്തിലാണ് സുപ്രധാനമായ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.
പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളായ സൗരോര്‍ജം പോലുള്ള വൈദ്യുതസംവിധാനങ്ങളിലേക്ക് തിരികെ പോകാനുള്ള അവസരമിപ്പോഴും യൂറോപ്പിനുണ്ട്. 2023-ല്‍ ഇത്തരം സ്രോതസ്സുകളില്‍ നിന്നാണ് ഭൂഖണ്ഡത്തിന് വേണ്ട 43 ശതമാനവും വൈദ്യുത ഊര്‍ജവും വരുന്നത്. 2022-ല്‍ 36 ശതമാനം മാത്രമായിരുന്നു ഇത്. മുന്‍വര്‍ഷത്തെ യൂറോപ്പ്യന്‍ സ്റ്റേറ്റ് ഓഫ് ദി ക്ലൈമറ്റ് റിപ്പോര്‍ട്ട് കണക്കുകൾ അനുസരിച്ചാണിത്.
റെക്കോഡ് താപനില, ഹിമാനികളുടെ ഉരുകല്‍, കാട്ടുതീ, ഉഷ്ണതരംഗം, പോലുള്ള സംഭവങ്ങളുടെ തീവ്രതയും വർധിച്ചു. കൊടുങ്കാറ്റ്, പ്രളയം, കാട്ടുതീ പോലുള്ള പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നേരിട്ടുള്ള 150 മരണങ്ങളുമുണ്ടായി. കാലാവസ്ഥാ പ്രശന്ങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടവും 2023ൽ യൂറോപ്പിലുണ്ടായി. ആഗോളതലത്തില്‍ തന്നെ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയത് കഴിഞ്ഞുള്ള ചൂടേറിയ മാസമെന്ന റെക്കോഡാണ് 2024 മാര്‍ച്ച് സ്വന്തമാക്കിയതായി കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് (C3S) കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ പത്താം മാസമാണ് അന്തരീക്ഷ താപനിലയും സമുദ്രോപരിതലത്തിലെ താപനിലയും റെക്കോഡ് അളവിലേക്ക് വർധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക