ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍ തലയെടുപ്പുള്ള എസ്.യു.വി. എന്ന വിശേഷണം ഏറ്റവുമിണങ്ങുന്ന വാഹനമാണ്. നിര്‍മാതാക്കളായ ടൊയോട്ട ഒരു ആഗോള മോഡലായ ഈ എസ്.യു.വിയുടെ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ വലിയ ഫാന്‍ബേസുള്ള വാഹനമാണെങ്കിലും സൗത്ത് ആഫ്രിക്കന്‍ വിപണിക്കാണ് മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് ടൊയോട്ട നല്‍കിയിരിക്കുന്നത്. ഈ പതിപ്പ് ഇന്ത്യക്കും ഭാവിയില്‍ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തലുകള്‍.
ഫോര്‍ച്യൂണറിനെ ഹൈബ്രിഡ് മോഡലാക്കി മാറ്റുന്നത് കരുത്തേകുന്ന 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇലക്ട്രിക് മോട്ടോര്‍ ജനറേറ്ററുമാണ്.ഹൈബ്രിഡ് സംവിധാനവും ഡീസല്‍ എന്‍ജിനും ചേര്‍ന്ന് 201 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്.ഇതേ സാങ്കേതികവിദ്യയാണ് ഹൈലെക്സ് ലൈഫ്സ്റ്റൈല്‍ പിക്ക്അപ്പിന്റെ ഗ്ലോബല്‍ മോഡലിലും നല്‍കിയിട്ടുള്ളത്.മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ സംഭാവനയാണ് 16 ബി.എച്ച്.പി. പവര്‍.
ഈ സംവിധാനത്തിന്റെ ഹൈലൈറ്റായി ടൊയോട്ട ഉയര്‍ത്തി കാട്ടുന്നത് ഇന്ധനക്ഷമതയിലെ വര്‍ധനവാണ്.അഞ്ച് ശതമാനം ഇന്ധനക്ഷമത റെഗുലര്‍ ഡീസല്‍ പതിപ്പിനെക്കാള്‍ വര്‍ധിപ്പിക്കാന്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന് സാധിച്ചിട്ടുണ്ടെന്നും ടൊയോട്ട അവകാശപ്പെടുന്നു.ഹൈബ്രിഡ് സംവിധാനം ഒരുക്കിയിട്ടുള്ളത് ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് മോഡലുകളില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് പതിപ്പിലാണ്. വാഹനത്തിന്റെ ഓഫ് റോഡ് കപ്പാസിറ്റിയെ ഒന്നും ഇത് ബാധിക്കില്ലെന്നും ടൊയോട്ട ഉറപ്പ് നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക