ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂറായിരുന്നു സമരം നിശ്ചയിച്ചിരുന്നത്. എന്നാൽ മെഡിക്കൽ കമ്മീഷൻ ബിൽ ലോക്സഭയുടെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടതിന് പിന്നാലെ ഐഎംഎ സമരം പിൻവലിച്ചതായി അറിയിക്കുകയായിരുന്നു.
പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് സർക്കാർ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിട്ടത്. ബജറ്റ് സമ്മേളനത്തിനു മുൻപ് കമ്മിറ്റി റിപ്പോർട്ട് നൽകണമെന്ന് സ്പീക്കർ നിർദേശിച്ചിട്ടുണ്ട്. ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിലാണ് രാജ്യവ്യാപകമായി മെഡിക്കൽ ബന്ദ് നടത്തിയത്. സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ) നേതൃത്വത്തിൽ രാവിലെ ഒൻപതു മുതൽ പത്തുവരെ സർക്കാർ ആശുപത്രികളിലെ ഒപി ബഹിഷ്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക