മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള ബിൽ ഇന്ന് രാജ്യസഭയിൽ. പ്രതിപക്ഷത്തിന് മേൽക്കൈയുള്ള രാജ്യസഭയിൽ എല്ലാ കണ്ണുകളും കോണ്‍ഗ്രസിനെയാണ് ഉറ്റുനോക്കുന്നത്. രാജ്യസഭയിൽ കൂടി പാസാക്കാനായാലേ ബിൽ നിയമമാകൂ.
നേരത്തെ വിവാഹവും വിവാഹ മോചനവും സിവിൽ വിഷയമാണെന്നും അതിൽ ക്രിമിനൽ നടപടി ഉൾപ്പെടുത്തിയത് നിയമാനുസൃതമല്ലെന്നും കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ വാദിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ തള്ളിയാണ് ബിൽ പാസാക്കിയത്. ഇതേ ആവശ്യങ്ങൾ കോണ്‍ഗ്രസ് രാജ്യസഭയിലും ഉന്നയിച്ചേക്കും.
അണ്ണാ ഡിഎംകെ, ബിജു ജനതാദൾ, സമാജ്വാദി പാർട്ടി, ആർജെഡി തുടങ്ങിയവ ബില്ലിനെ എതിർക്കുന്നവരാണ്. ബില്ലിലൂടെ സ്ത്രീസമത്വമാണ് ലക്ഷ്യമാക്കുന്നതെന്നും മുത്തലാഖിന് ഇരയാകുന്ന സ്ത്രീകൾക്കും നീതി ലഭിക്കണമെന്നുമാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക