മുംബൈ : മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മുതൽ പടർന്നു പിടിച്ച ദളിത് മറാം സംഘർഷം കൂടുതൽ മേഘലകളിലേക് വ്യാപിക്കുന്നു. ഇതേ തുടർന്ന് ദളിത് അനുകൂലികൾ നടത്തിവരുന്ന ബന്ദ് പുരോഗമിക്കുന്നു. 1818ൽ ഉണ്ടായ കൊറിഗാവ് യുദ്ധ ത്തിന്റെ 200 ആം വാർഷികം ആഘോഷിക്കുന്നതും ആയി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായി. ഒട്ടേറെ പേർക്ക് പരിക്കേറ്റു . ദളിത് സംഘടനകാർ ദേശീയ പാത ഉപരോധിച്ചതിനെ തുടർന്ന് റെയിൽവേ റോഡ് ഗതാഗതങ്ങള്‍ തടസപ്പെട്ടു. ചെമ്പൂർ ,മൻഗൂർദ് ,വിഗ് റോളി ,ഗോവണ്ടി മേഖലകളിലാണ് കൂടുതൽ ആക്രമണങ്ങൾ നടന്നത് .ഈ മേഘലയിൽ കൂടുതൽ പോലീസ് സേന ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘർഷത്തിന് തുടക്കമിട്ട സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ മുഘ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഉത്തരവിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക