കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷമുള്ള കണക്കുകള്‍ പ്രകാരം ഓരോ പതിനെട്ട് മിനിട്ടിലും രാജ്യത്ത് ഒരു പട്ടികജാതിക്കാരന് ആക്രമിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ ദിവസവും മൂന്ന് ദളിത് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. ഓരോ ദിവസവും രണ്ട് ദളിതര്‍ വീതം കൊല്ലപ്പെടുന്നു, രണ്ട് ദളിത് ഭവനങ്ങള്‍ തകര്‍ക്കപ്പെടുന്നുണ്ടെന്നും പിണറായി പറഞ്ഞു.
കൂടാതെ മതന്യൂനപക്ഷങ്ങളും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളും രാജ്യത്ത് നിരന്തരം ആക്രമിക്കപ്പെടുകയാണ്. പശുവിന്റെ പേരിലും മാംസം കഴിച്ചതിന്റെ പേരിലും പ്രണയ വിവാഹങ്ങളുടെ പേരിലും ആളുകള്‍ കൊല്ലപ്പെടുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണ്. ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാകാര്യങ്ങളും നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക