ഏറെ പ്രതീക്ഷയോടെ കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതാനെത്തിയ കൊച്ചി മെട്രോ നഷ്ടത്തിലെന്ന് കണക്കുകൾ . പ്രതിദിനം നഷ്ടത്തിലേക് കൂപ്പ്കുത്തികൊണ്ടിരിക്കുന്നതായാണ് മെട്രോയുടെ വരവ് ചിലവ് കണക്കുകൾ സൂചിപ്പിക്കുന്നത് . ഇപ്പോൾ കൊച്ചി മെട്രോയുടെ വരവ് ചിലവ് അന്തരം 22 ലക്ഷം രൂപയാണ് . ഒരു ദിവസത്തെ നടത്തിപ്പ് ചിലവിനു 38 ലക്ഷം രൂപ വരുന്ന മെട്രോയുടെ പ്രതിദിന ടിക്കറ്റ് കളക്ഷൻ 12 ലക്ഷം രൂപ മാത്രമാണ് . ടിക്കറ്റു ഇതര വരുമാനം 5 ലക്ഷം രൂപയോളം വരും .
യാത്രക്കാരുടെ എണ്ണത്തിൽ ഇപ്പോഴുള്ള കുറവ് മെട്രോയുടെ വരുമാനത്തെ ബാധിക്കുന്നുണ്ട് . ഇപ്പോൾ ശരാശരി ദിവസേന 40000 പേരാണ് യാത്ര ചെയ്യുന്നത് . ഇത് 70000 എങ്കിലും ആവുകയാണെങ്കിൽ വരവും ചിലവും ഒത്തുപോവും .
ഭാവിയിൽ യാത്രക്കാർ കൂടിയാലും മെട്രോ ലാഭത്തിലാവണമെങ്കിൽ ഇതര വരുമാന മാർഗങ്ങൾ വേണം . എങ്കിൽ മാത്രമേ കൂടുതൽ വികസനത്തിനുള്ള പണം കണ്ടെത്തുവാൻ സാധിക്കുകയുള്ളു . മെട്രോ സർവീസ്ന് പുറമെ ഇതര ധനാഗമ മാർഗങ്ങൾ വേണമെന്നാണ് മെട്രോ നയത്തിലും കരാറിലും പറയുന്നത് . ഇന്ത്യയിലെ മറ്റു മെട്രോകൾ ഇതര ധനാഗമ മാർഗത്തിൽ മുന്നിലാണ് .
കാക്കനാട് മെട്രോ ടൗൺഷിപ്പിനായുള്ള ഭൂമി കൈമാറ്റം പോലും ഇതുവരെ നടന്നിട്ടില്ല എന്നത് കൊച്ചി മെട്രോയുടെ വികസനത്തെ പരുങ്ങലിൽ ആക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക