പൊന്നാനിയില്‍ നിരപരാധിയായ യാചകനായ വൃദ്ധനെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നതാണെന്നാരോപിച്ച് തല്ലിച്ചതച്ച കേസില്‍ 20പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഘത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്ന തട്ടികൊണ്ട് പോകല്‍ കഥകളുടെ മറപിടിച്ചാണ് നിരപരാധിയായ വൃദ്ധനെ നടുറോഡില്‍ ഇന്നലെ നഗ്നനാക്കി മർദിച്ചത്.
പൊന്നാനി നഴ്സിംഗ് ഹോമിനടുത്താണ് സംഭവം നടന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നയാളാണ് എന്ന് പറഞ്ഞായിരുന്നു ആന്ധ്ര സ്വദേശിയായ ഇയാളെ ക്രൂരമായി മര്‍ദ്ധിച്ചത് .ഇയാളില്‍ നിന്ന് ക്ലോറോഫോമും മിഠായിയും കിട്ടിയെന്നായിരുന്നു നാട്ടുകാരുടെ പ്രചരണം. പോലിസ് അന്വേഷണത്തില്‍ ഇത് നുണയാണെന്ന് തെളിഞ്ഞു.
എന്നാൽ ഇയാളെ മര്‍ദ്ധിക്കുന്നുവെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസ് ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പോലീസിനെതിരെയും തിരിഞ്ഞു.രണ്ടു പോലീസുകാര്‍ക്കും നാട്ടുകാരുടെ മര്‍ദ്ധനമേറ്റു .ഇതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് അക്രമികളെ തുരത്തിയത്. ബോധം നഷ്ടപ്പെട്ട വൃദ്ധനെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു .പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധന് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. തലക്കും വാരിയെല്ലിനും ഗുരുതര പരിക്കാണ് ഏറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക