തൃശൂർ: കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ ദമ്പതികൾക്കും മകനുമാണ് പരിക്കേറ്റത്. വൈകിട്ട് അഞ്ചരയോടെ ചെമ്പുക്കാവ് റീജിയണൽ തീയേറ്ററിന് സമീപമാണ് അപകടം നടന്നത്. എറണാകുളം വൈറ്റില സ്വദേശികളായ ഒരു കുടുംമ്പത്തിലെ മൂന്ന് പേർക്കാണ് അപകടം പറ്റിയത് അനീഷ് ഭാര്യ സുജ മകൻ അമ്പാടി എന്നിവർക്കാണ് അപകടം പറ്റിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു എറണാകുളത്തേക്ക് തിരിച്ചു പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.
കൊച്ചിയിൽ നിന്ന് പെരുന്തൽ മണ്ണയിലേക്ക് പെട്രോളുമായി പോയ് ടാങ്കർ മൂവരും സഞ്ചരിച്ചിരുന്ന മാരുതി റിറ്റ്സ് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിൽ വർദ്ധിച്ചു വരുന്ന അപകടങ്ങൾ മൂലം നിരവധി ജീവനുകളാണ് നിരപ്പുകളിൽ പൊലിയുന്നത്.തിരുവനന്തപുരം കിളിമാനൂരിൽ പ്രതിശ്രുത വരനടക്കം രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാർത്ത വന്ന് ദിവസങ്ങൾ പിന്നിടുന്നെനെ മുന്നേ തന്നെ അപകടം വാർത്ത വീണ്ടും. അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും റോഡിൻറെ മോശം അവസ്ഥയുമാണ് വർദ്ധിച്ചു വരുന്ന അപകടങ്ങൾക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക