യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റു മരിച്ചത് പോലീസിന്റെ അനാസ്ഥ കാരണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കെ എസ് യുവിന്റെ മീറ്റിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങങ്ങളാണ് ഈ കൊലപാതകത്തിന് വഴിവെച്ചത്. എന്നാൽ അന്ന് ഫലപ്രദമായ രീതിയിൽ പോലീസ് ഇടപ്പെട്ടിരുന്നെങ്കിൽ ഇന്ന് ഈ ക്രൂരമായ കൊലപാതകം ഒഴിവാക്കാൻ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സിപിഎം ശുഹൈബിനെ മൃഗീയമായി കൊലപ്പെടുത്തിയത് കേരളത്തെ ആകെ ഞെടുക്കിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ തണലിൽ എന്തുമാകാം എന്ന നിലയിലാണ് സിപിഎം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇതിനെതിരെ ജനാധിപത്യ ശക്തികൾ ഒന്നടങ്കം പ്രതിഷേധിക്കുമെന്നും ഉമ്മൻചാണ്ടിപറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് കേരളത്തിന്റെ എല്ലാ ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക