തനിക്ക് കേസില്ലെന്നും ദുബായിലെത്താന്‍ വിലക്കില്ലെന്നും തെളിയിക്കാന്‍ ദുബായില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് ലൈവ്. അങ്ങനെ മുങ്ങിപ്പോകുന്നവരല്ല തങ്ങളെന്നും ആര്‍ക്കും ആ സംശയം വേണ്ടെന്നും ബിനീഷ് പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരായ അറബിയുടെ പരാതി ഒത്തുതീര്‍പ്പായതിന് പിന്നാലെയാണ് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ബിനീഷ് രംഗത്ത് വന്നത്.
എന്റെ സുഹൃത്തുക്കളും സഖാക്കളും ദുബായില്‍ വന്നാല്‍ ലൈവ് ഇടണമെന്ന് പറഞ്ഞിരുന്നു. ഇത് ദുബായ് തന്നെയാണെന്നാണ് എനിക്ക് തോന്നുന്നതെന്ന് ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞു.
ചില കാര്യങ്ങള്‍ ആരോടും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. എങ്കിലും സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് ഇത് പറയുന്നത്. പുകമറകള്‍ അവസാനിച്ചു. അതിന് പുറത്ത് ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്ക് ഇത് തീര്‍ന്നത് സങ്കടമായി കാണും അല്ലേ ശരിയാണ് കുഴപ്പമില്ല. ഞാന്‍ മുമ്പ് പറഞ്ഞിരുന്നു കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാണിച്ച് പേടിപ്പിക്കാന്‍ നോക്കരുതെന്ന്. അത് വീണ്ടും ആവര്‍ത്തിക്കുകയാണ്. കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാണിച്ച് പേടിപ്പിക്കാന്‍ നോക്കരുത്.
നിങ്ങൾക്ക് എന്ത് വേണമെങ്കിലും ഇതിന്റെ അടിയില്‍ വന്ന് കമന്റിടാം. അതില്‍ തനിക്കൊന്നുമില്ല. ഇത് സഖാക്കള്‍ക്ക് വേണ്ടിയിട്ടും എന്റെ എഫ് ബി സുഹൃത്തുക്കള്‍ക്കും ഞാന്‍ എന്താണ് എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം. സുഹൃത്തുക്കള്‍ പറഞ്ഞതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്തത്. കൂടെ നിന്നവര്‍ക്കെല്ലാം നന്ദി. ലാല്‍ സലാം’
https://www.facebook.com/bineesh.kodiyeri4/videos/1618787578199044/
പ്രതികരിക്കാൻ ഇവിടെ എഴുതുക