ദുബായ്: ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു. 54 വയസ്സായിരുന്നു. ശനിയാഴ്ച്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് ദുബായില്‍ വെച്ചാണ് അന്ത്യം. ബോളിവുഡ് നടന് മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും ദുബായില്‍ എത്തിയതെന്നാണ് വിവരം. ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന് സഞ്ജ കപൂര്‍ മരണവിവരം സ്ഥിരീകരിച്ചു. ഭര്‍ത്താവും മകളും അന്തയ സമയത്ത് ഒപ്പമുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, എന്നീ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1971ലെ പൂമ്ബാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. കുമാരസംഭവം ഉള്‍പ്പടെ ദേവരാഗം വരെ 26 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
1997ല്‍ അഭിനയ രംഗത്ത് നിന്ന താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരച്ചെത്തുകയും ചെയ്തിരുന്നു.
മൃതദേഹം ഇന്ന് ദുബൈയില്‍ നിന്നും മുംബൈയില്‍ എത്തിക്കും എന്നാണ് അറിയാൻ കഴിയുന്നത്. പ്രത്യേക വിമാനത്തിലാണ് മുംബൈയില്‍ എത്തിക്കുന്നത്. ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക് വീടുകളുണ്ട്. ഇവിടെ ഒരു സ്ഥലത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ ഇരു സ്ഥലങ്ങളിലേക്കും ആരാധകരുടെ പ്രവാഹമാണ്.
യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു ശ്രീദേവിയുടെ മരണം. ബോളിവുഡ് താരമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക