റിലീസിങ്ങിന് മുന്നേ തന്നെ വിവാദങ്ങളിൽപെട്ട ചിത്രമായിരുന്നു “ഒരു അഡാര്‍ ലവ്”. വിവാദത്തെ തുടർന്ന് ചിത്രത്തിലെ നായികാ പ്രിയാ വാര്യർക്കെതിരെയും സംവിധായകൻ ഒമർ ലുലുവിനെതിരെയും കേസ് നൽകിയിരുന്നു. ചിത്രത്തിലെ ഗാനരംഗം ചിത്രീകരിച്ചത് മതവികാരം വൃണപ്പെടുത്തുന്ന രീതിയിലാണെന്ന് പറഞ്ഞു ആയിരിന്നു ഗാനത്തിനെതിരെ നിരവധിപേർ രംഗത് വന്നത്.
“മാണിക്യ മലരായ പൂവി” എന്ന പഴയ ഗാനം ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ വീണ്ടും ചിത്രീകരിച്ചത് മുസ്ലിം വിശ്വാസികളുടെ മതവികാരത്തെനെതിരായാണ് എന്ന് പറഞ്ഞു ചിത്രത്തിനെതിരെ നേരത്തെയും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.ചിത്രത്തിനെതിരേ കേസെടുക്കുന്നതില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളേയും കോടതി വിലക്കുകയും ചെയ്തിരുന്നു.
എന്നാൽ വീണ്ടും ചിത്രത്തിനെതിരെ ഹർജി സമർപ്പിച്ചിരിക്കുകയാണ് കോടതിയിൽ. ഗാനരംഗങ്ങള്‍ മുസ്ലിം വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കണ്ണിറുക്കല്‍ തന്നെ ഇസ്ലാം വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ ഗാനം യൂട്യൂബില്‍ നിന്നും സാമൂഹിക മാധ്യമങ്ങളിലില്നിന്നു നീക്കം ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഹൈദരാബാദില്‍ പരാതി നല്കിയ വ്യക്തി ഉള്‍പ്പെടെ രണ്ടുപേരാണ് സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയത്. ചിത്രത്തിലെ നായിക രുപ്രിയാ വാര്യടെ ആവശ്യപ്രകാരം അന്വേഷണ നടപടികള്‍ സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ഗാനരംഗം നീക്കണമെന്നാവശ്യപ്പെട്ട്, ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാന്, സഹീറുദ്ദീന്‍ അലിഖാന് എന്നിവര്‍ കേസില്‍ കക്ഷിചേരാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.
ഒമര്‍ ലുലുവിനെതിരേ ഫെബ്രുവരി 14-ന് തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നത്. നടി പ്രിയയ്ക്ക് പുറമെ, സംവിധായകന് ഒമര്‍ ലുലു, നിര്‍മ്മാതാവ് ഔസേപ്പച്ചന് വാളക്കുഴി എന്നിവരുടെ ഹര്‍ജിയിലായിരുന്നു നടപടി.
മുസ്ലിംങ്ങളുടെ സംസ്കാരവും മൂല്യങ്ങളും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന വ്യക്തിയാണ് താനെന്ന് സഹീറുദ്ദീന്‍ അലിഖാന് അവകാശപ്പെടുന്നു. ഗാനത്തിനെതിരേ ഹൈദരാബാദില്‍ പോലീസിന്പരാതി നല്കിയ മുഖീത് ഖാന് വിദ്യാര്‍ഥിയാണ്.
ചിത്രീകരണം നടക്കുന്നതിനിടെ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ ഗാനരംഗം പുറത്ത് വിട്ടത്. ഇതോടെ രാജ്യാന്തര ശ്രദ്ധ നേടി.അതിനിടെ ചിത്രീകരണത്തിനിടയ്ക്ക് നിയമനടപടികളും ചിത്രത്തിന് നേരിടേണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക