വരാപ്പുഴയില്‍ വീടുകയറി ആക്രമിച്ചതു കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് അല്ലെന്ന് ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകന് വിനീഷ്. ദേവസ്വംപാടത്തു തന്നെയുള്ള മറ്റൊരു ശ്രീജിത്താണെന്നും നിര്‍ണായക വെളിപ്പെടുത്തല്‍.
പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വര്‍ഷങ്ങളായി തനിക്ക് അറിയാമെന്നും വിനീഷ് പറഞ്ഞു. ശ്രീജിത്ത് സുഹൃത്തും ഒരുമിച്ചു ജോലിക്കുപോകുന്ന ആളുമാണ്. അന്നുരാവിലെ താന്‍ ശ്രീജിത്തിന്റെ വീട്ടില്‍ പോയിരുന്നു. വീട്ടില്‍ കയറി ബഹളം വച്ചതു ശ്രീജിത്തോ സഹോദരന് സജിത്തോ അല്ലെന്നും വിനീഷ് പറഞ്ഞു.
പതിനാലുപേരുടെ സംഘമാണു വീട്ടിലെത്തി ബഹളം വച്ചത്. ഇതില്‍ ആറുപേരെ കണ്ടാല്‍ അറിയാം. ഇവരുടെ പേരാണു പൊലീസില്‍ പറഞ്ഞത്. അല്ലാതെ മരിച്ച ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേരു പറഞ്ഞിട്ടില്ലെന്നും വിനീഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക