റമദാനില്‍ ഒറ്റയ്ക്കോ കൂട്ടംചേര്‍ന്നോ ധനശേഖരണത്തിന് മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു കുവൈത്ത് മുന്നറിയിപ്പ്. ഇവരെ നിരീക്ഷിക്കാന്‍ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. പിടിയിലാകുന്ന വിദേശികളെ നാടുകടത്തുകയും ചെയ്യും.
കുവൈത്തില്‍ ജീവകാരുണ്യത്തിനായി നിയമവിധേയമായ സംവിധാനങ്ങളുണ്ട്. അനുമതി കൂടാതെയുള്ള ധനശേഖരണം യാചനയുടെ ഗണത്തിലാണ് ഉള്‍പ്പെടുക. യാചനയിലൂടെ കുവൈത്തിന്റെ പ്രതിച്ഛായ തകരുന്ന സാഹചര്യം പൊറുപ്പിക്കാന്‍ കഴിയില്ല. അതിനാലാണ് അനധികൃത ധനശേഖരണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
കൂടാതെ ഇത്തരം കേസുകളില്‍ പിടിയിലാകുന്ന സ്വദേശികളുടെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. നിയമലംഘനത്തിലൂടെ പണപ്പിരിവ് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും ഔഖാഫ് മന്ത്രാലയം അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക