വസ്ത്രം കീറിയും മറ്റും നീറ്റ് പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ത്ഥികളെ അപമാനിക്കുന്ന രീതി ഒഴിവാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്. പരീക്ഷാര്‍ഥികളെ പരിശോധിക്കുന്നതിന് മാന്യമായ വഴികള്‍ കണ്ടെത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പരീക്ഷാര്‍ഥികള്‍ നേരിട്ട മാനസിക പീഡനവും അസൗകര്യങ്ങളും സംബന്ധിച്ച റിപോര്‍ട്ടുകള്‍ പരിഗണിച്ച് സ്വമേധായ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന് അധികൃതര്‍ക്ക് നോട്ടീസയച്ചു. സിബിഎസ്ഇ ചെയര്പേഴ്സന്, തമിഴ്നാട് സര്‍ക്കാര്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ആറാഴ്ചയ്ക്കകം ഇതു സംബന്ധിച്ച് വിശദമായ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള പരീക്ഷാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലെ സെന്ററുകളില്‍ എത്തിപ്പെടുന്നതിന് നേരിട്ട പ്രയാസങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.
എക്സാം സെന്ററിലെ ജീവനക്കാര്‍ പരീക്ഷാര്‍ഥികളുടെ കുപ്പായത്തിന്റെ കൈ മുറിക്കുകകയും ബട്ടന് നീക്കം ചെയ്യുന്നതിന്റെ പേരില്‍ പാന്റ് കീറുകയും ചെയ്തത് അധാര്‍മികമാണ്. പരീക്ഷാ കേന്ദ്രങ്ങളിലെ സുരക്ഷാ പരിശോധന കുറേക്കൂടി മാന്യമായ രീതിയില്‍ നടത്തുന്നതിന് അധികൃതര്‍ മറ്റു വഴികള്‍ കണ്ടെത്തണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
Also Read: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ ബുധനാഴ്ച മുതല്‍; മെയ് 18 വരെ അപേക്ഷ സമര്‍പ്പിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക