ബംഗളൂരു: കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് സാധിക്കില്ല എന്ന് ബോധ്യമായ ഘട്ടത്തിലാണ് രാജിക്കുള്ള നീക്കം നടക്കുന്നത് എന്നാണ് അറിയുന്നത്. 13 പേജുള്ള രാജിക്കത്ത് പാര്‍ട്ടി ഒാഫീസില്‍ തയാറാക്കുന്നുവെന്ന് ടി.വി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിശ്വാസ വോട്ട് നേടുന്നതിനായി എട്ട് എം.എല്‍.എമാരെക്കൂടി ബി.ജെ.പി പക്ഷത്തേക്ക് കൊണ്ടുവരാന്‍ എല്ലാ സാധ്യതകളും പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ് രാജിയിലേക്ക് നിങ്ങുന്നതെന്നാണ് സൂചന.
യെദിയൂരപ്പക്ക് എതിരെ ആരോപണങ്ങള്‍ ഉയരുന്നതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്ക്കിടവരുത്താതെ രാജി വെക്കുന്നതെന്നാണ് നല്ലതെന്ന അഭിപ്രായമാണ് കേന്ദ്ര ബി.ജെ.പി നേതാക്കളും പ്രകടിപ്പിച്ചതെന്ന് അറിയുന്നു.
യെദ്യൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം വൈകിട്ട് നാല് മണിയാണ്. ഇനി വളരെ കുറഞ്ഞ സമയം മാത്രമാണ് എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ യെദ്യൂരപ്പയ്ക്ക് മുന്നിലുള്ളത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള വോട്ടുകള്‍ ഉറപ്പിക്കാന്‍ ഇതുവരെ ബിജെപിക്ക് സാധിച്ചിട്ടില്ല എന്നാണ് വിവരം.
Also Read: യുവ നടിയെ കൂട്ട ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തി; പോലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക