നിപ്പ ബാധിച്ചു മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലിയും മക്കൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായവും നല്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിൽ അഞ്ചു ലക്ഷം രൂപ കുട്ടികൾക്ക് 18 വയസു തികയുന്നതുവരെ സ്ഥിരനിക്ഷേപമായിടാനും ബാക്കി തുക മാസംതോറും പലിശ ലഭിക്കുന്ന തരത്തിൽ നിക്ഷേപിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. നിപ്പ ബാധയെ തുടർന്ന് മരിച്ചവർക്കു 5 ലക്ഷം രൂപ വീതം ധനസഹായം നൽകും.
സംസ്ഥാനത്തു നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും മാത്രമാണ് രോഗബാധ സ്ഥിതീകരിച്ചിട്ടുള്ളതെന്നും മറ്റു സ്ഥലങ്ങളിലേക്ക് രോഗം പടരുന്നുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും മന്ത്രി അറിയിച്ചു.
സർക്കാരിനോട് നന്ദിയുണ്ടെന്നും ലിനിയുടെ അഗ്രഹമനുസരിച്ചു മക്കളെ നല്ല രീതിയിൽ പഠിപ്പിക്കാൻ സർക്കാരിന്റെ ധനസഹായം കൈത്താങ്ങാവുമെന്നും ലിനിയുടെ ഭർത്താവ് സജീഷ് അറിയിച്ചു.
Also read: കുതിപ്പ് തുടർന്ന് പെട്രോൾ വില
പ്രതികരിക്കാൻ ഇവിടെ എഴുതുക