“ഇരുപത് വർഷങ്ങൾക്ക് മുൻപാണ് ജീവിതം ആരംഭിച്ചത്. അന്നെന്റെ കൂടെ അഭിനയിക്കാൻ ഒരു നടിയെത്തി. അവരുടെ മാതൃഭാഷ ഹിന്ദി ആയിരുന്നു. പക്ഷെ സംവിധായകന് അവർ തമിഴ് സംസാരിക്കണമായിരുന്നു. അന്ന് പ്രോംപ്റ്റിങ് ഒന്നും ഉണ്ടായിരുന്നില്ല. ഒരുപാട് ദൈർഘ്യമുള്ള സംഭാഷണങ്ങൾ എല്ലാ ദിവസം രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റിരുന്നു കാണാതെ പഠിക്കും. അവർ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. ഞാൻ പലപ്പോഴും ഡയലോഗ് തെറ്റിച്ചിട്ടുണ്ട്.പക്ഷെ അവർ ഒരിക്കലും തെറ്റിച്ചിട്ടില്ല. അവർ എനിക്ക് വലിയ പ്രചോദനമായിരുന്നു. പിന്നീട് ഞാനും അവരും നാലഞ്ച് സിനിമകളിൽ ഒന്നിച്ചു വേഷമിട്ടു. അണ്ണനെ അവരെ അടുത്തറിയാൻ അവസരം ലഭിച്ചത്. മോശം കാര്യങ്ങളോട് ‘നോ’ പറയാനുള്ള ചങ്കൂറ്റം അവർക്കുണ്ടായിരുന്നു. എനിക്കും അതൊരു പാഠമായിരുന്നു. എല്ലാര്ക്കും ബഹുമാനം തോന്നുന്ന പെരുമാറ്റമായിരുന്നു അവരുടേത്. പിന്നീട് വിവാഹം കഴിഞ്ഞു നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നപ്പോളും അവരുടെ സ്വഭാവം ഒട്ടും മാറിയിട്ടില്ലായിരുന്നു. വിവാഹം കഴിഞ്ഞ ജോലി ചെയ്യുന്ന സ്ത്രീകൾ ഒരിക്കലും ഒന്നിനോടും പാക്കപ്പ് പറയുന്നില്ല. അവർക്ക് വീട്ടിലെത്തിയാൽ കുട്ടികളെയും കുടുംബത്തെയും നോക്കണം. ഞാനടക്കമുള്ള 90 ശതമാനം പുരുഷന്മാരും ജോലി കഴിഞ്ഞ വീട്ടിലെത്തിയാൽ സ്വന്തം ലോകത്തേയ്ക്ക് ഒതുങ്ങിക്കൂടുകയാണ് പതിവ്. ജോലിയും കുടുംബവും അവർ ഒരുപോലെ കൊണ്ട് പോകുന്നത് മഹത്തരമാണ്. അതുകൊണ്ടു തന്നെ നാം അവരെ ബഹുമാനിക്കണം. അവർക്ക് ജോലി ചെയ്യാൻ നല്ല സാഹചര്യം ഉത്തരവാദിത്തമാണ്.”
തന്നെ ഏറെ സ്വാധീനിച്ച സഹപ്രവർത്തകയെക്കുറിച്ചു മലയാള സിനിമയിലെ വനിതാ സംഘടനയായ വുമൺ ഇൻ സിനിമ കളക്റ്റീവിനോട് സംസാരിക്കുകയായിരുന്നു സൂര്യ.പ്രശസ്ത തെന്നിന്ത്യൻ നടി സിമ്രാനെ ഓർമ്മപെടുത്തുന്നതായിരുന്നു സൂര്യയുടെ വാക്കുകൾ.
Also read: ‘മാറ് കാണിക്കാമോ..?’; ദുരനുഭവം നടി അന്‍സിബ ഷോര്‍ട്ട് ഫിലിമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക